മത്സ്യമാർക്കറ്റില്ല; നട്ടംതിരിഞ്ഞ് വില്പനക്കാർ
Thursday, July 4, 2024 11:16 PM IST
പൂച്ചാക്കൽ: മത്സ്യവിൽപ്പനക്കാർ സ്ഥലമില്ലാതെ വലയുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിലെ പി.എസ്. കവലക്കു സമീപത്തായി സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മത്സ്യവിൽപ്പനകേന്ദ്രത്തിൽ വിൽപ്പന നിഷേധിച്ചതിനാലാണ് വിൽപ്പനക്കാർ റോഡരികിൽ അഭയം തേടിയത്.

തുറവുർ-പമ്പാ പാതയുടെ ആദ്യഘട്ട പാലമായ തൈക്കാട്ടുശേരി-തുറവൂർ പാലം യാഥാർഥ്യമായതോടെ ഇതുവഴി വാഹനങ്ങൾ ധാരാളമായി കടന്നുപോകുന്നുണ്ട്. വീതി കുറഞ്ഞ റോഡരികിലെ മത്സ്യവിൽപ്പനയും വാങ്ങാൻ എത്തുന്നവർക്കും ഒരുപോലെ അപകട സാധ്യതയുള്ളതാണ്.

തൈക്കാട്ടുശേരി പഞ്ചായത്തിൽ ധാരാളം പുറംപോക്ക് സ്ഥലങ്ങളുണ്ട്. അവ കണ്ടെത്തി പരമ്പരാഗതരീതിയിൽ പിടിച്ചെടുക്കുന്ന മത്സ്യവിൽപ്പന നടത്തുന്നവർക്ക് സ്ഥലം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വർഷങ്ങൾക്കു മുമ്പ് കുരിശുകടവ് എന്നറിയപ്പെടുന്ന തൈക്കാട്ടുശേരി ഫെറിയിൽ പള്ളിവക സ്ഥലത്തായിരുന്നു മത്സ്യവിൽപ്പന കേന്ദ്രം. പിന്നീട് പി.എസ്. കവലയുടെ സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്ത് ലൈസൻസോടെ മാർക്കറ്റായി പ്രവർത്തിച്ചു പോന്നിരുന്നത്.

മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സ്ഥലമുടമ പുതിയ വ്യാപാര സമുച്ചയങ്ങൾ നിർമിച്ചതും മാർക്കറ്റ് പ്രവർത്തിക്കുന്നതിനു പഞ്ചായത്തിൽനിന്നും ലൈസൻസ് പുതുക്കാതിരുന്നതിലുമാണ് മാർക്കറ്റ് പ്രവർത്തനം നിലച്ചത്.

പഞ്ചായത്ത് വക മാർക്കറ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ തൈക്കാട്ടുശേരി പഞ്ചായത്തിൽ പൂച്ചാക്കൽ മാത്രമാണ് പൊതുമാർക്കറ്റുള്ളത്. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും റോഡരികില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ആവശ്യാനുസരണം മത്സ്യമാർക്കറ്റുകൾ സ്ഥാപിച്ച് പരമ്പരാഗതരീതിയിൽ പിടിക്കുന്ന വിഷമില്ലാത്ത മത്സ്യം ലഭിക്കാനുള്ള അവസരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.