സെപ്റ്റിക് ടാങ്കും ദുരൂഹത
Tuesday, July 2, 2024 11:33 PM IST
മാന്നാര്‍: കലയെ കൊന്നു തള്ളിയതെന്നു കരുതുന്ന സെപ്റ്റിക് ടാങ്കും പോലീസിനു സംശയമുണര്‍ത്തി. വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്ക് പുതിയ വീടുപണിത ശേഷവും നിലനിര്‍ത്തിയത് ദുരൂഹത ഉയര്‍ത്തിയിരുന്നു. പുതിയ വീട് പണിതപ്പോള്‍ പുതിയ സെപ്റ്റിക് ടാങ്കും മറ്റും പണിതെങ്കിലും പഴയതു നീക്കം ചെയ്തിരുന്നില്ല. പോലീസ് കൊലപാതകം സംബസിച്ച് പ്രാഥമിക ന്വേഷണം നടത്തുമ്പോള്‍ ഇക്കാര്യവും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതും അന്വേഷണത്തിനു സഹായമായി. വീടിനോട് ചേര്‍ന്നുള്ള ടാങ്കു പൊളിച്ച് കളയാന്‍ അയല്‍ക്കാര്‍ പറഞ്ഞപ്പോഴും അനില്‍ കൂട്ടാക്കിയില്ല. ടാങ്കിനുള്ളില്‍ ആദ്യ ഭാര്യ കിടപ്പുണ്ടന്ന രഹസ്യം വീട്ടുകാര്‍ പോലും അറിഞ്ഞില്ലെന്നുള്ളതാണ് അനിലിന് ഇതുവരെ ഗുണമായതും.

എന്നാല്‍, അബദ്ധത്തില്‍ ഒരാളുടെ വായില്‍നിന്ന് വീണ പാഴ്‌വാക്ക് ഒരു വലിയ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഇയാള്‍ കരുതിയിട്ടുണ്ടാവില്ല. പോലീസ് എല്ലാ തെളിവുകളും ശേഖരിച്ച് അനിലിനെ തന്ത്രത്തില്‍ ഇസ്രയേലില്‍നിന്ന് നാട്ടില്‍ എത്തിക്കാനായിരുന്നു ആദ്യ ശ്രമം.

ഇതിനിടയില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്ന വിവരവും കലയുടെ വിവരം തിരക്കി പോലീസ് വീട്ടില്‍ എത്തിയ വിവരവും ഇയാള്‍ അറിഞ്ഞതോടെ തന്ത്രത്തില്‍ കൊണ്ടുവരുവാനുള്ള നീക്കം പാളി. ഇനി ക്രിമിനല്‍ കേസിലെ പ്രതിയെന്ന രീതിയില്‍ തന്നെ ഔദ്യോഗികമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഊമക്കത്തിൽ തുടങ്ങി ‌അന്വേഷണം

മാന്നാർ: ജില്ലാ പോലീസ് മേധാവിക്ക് ഊമക്കത്ത് ലഭിക്കാൻ കാരണം മദ്യപിച്ചുള്ള നാക്കുപിഴ. കസ്റ്റഡിയിലുള്ള പ്രമോദിന്‍റെ ഭാര്യ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു. ഇയാൾ പലപ്പോഴും മദ്യപിച്ച് ഇവരുടെ തോട്ടപ്പള്ളിയിലുള്ള വീട്ടിൽ പോയി വിളിച്ചെങ്കിലും ഇവർ വരാൻ തയാറായില്ല. മൂന്നുമാസം മുമ്പ് ഇയാൾ മദ്യപിച്ച്‌ വീണ്ടും എത്തി ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.

അനിലിന്‍റെ ഭാര്യ കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയതുപോലെ നിന്നെയും തള്ളുമെന്ന് ഇയാൾ ഭീഷണി മുഴക്കി. ഈ ഭീഷണി മുഴക്കൽ അയൽക്കാർ മുഴുവൻ കേൾക്കുകയും ചെയ്തു. ഊമക്കത്തിന്‍റെ ഉറവിടം ഇതായിരിക്കാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

കൊലപാതകം സ്ഥിരീകരിച്ച് പോലീസ്

മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലാണ്. ഇവരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറിനേയും ഇക്കാര്യത്തില്‍ സംശയമുണ്ട്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി.

15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ തെളിവുകളായി ആശ്രയിക്കുന്നത് ഫോറന്‍സിക് വിഭാഗത്തെയാണ്. കലയുടേതെന്ന് കരുതുന്ന ചില ശരീരഭാഗങ്ങളും ആഭരണത്തിന്‍റെ ലോക്കറ്റും ലഭിച്ചിട്ടുണ്ട്. 2008-2009 കാലയളവിലാണ് ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ലഭിക്കുന്നത്. അമ്പലപ്പുഴയില്‍നിന്നാണ് ഈ വിവരം ലഭിക്കുന്നത്. അന്വേഷണത്തില്‍ വലിയ വെല്ലുവിളികളാണ് ഉള്ളതെന്നും പോലീസ് മേധാവി പറഞ്ഞു.

പ്രധാനമായും ഇരയുടെ ബന്ധുക്കളില്‍നിന്നാണ് വിവരങ്ങള്‍ പോലീസ് മനസിലാക്കുന്നത്. എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കഴിഞ്ഞതായും പിടിയിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്നും വേഗത്തില്‍ കേസ് കോടതിയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.