മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി തീരുമാനം ജലരേഖയായി
Tuesday, July 2, 2024 11:33 PM IST
അമ്പലപ്പുഴ: വികസനസമതി തീരുമാനം നടപ്പായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം എപ്പോഴും ലഭിക്കുമെന്ന ഉറപ്പ് കടലാസിലൊതുങ്ങി. തുടർച്ചയായി ചികിത്സാപ്പിഴവുകളെത്തുടർന്ന് മരണങ്ങൾ ഒന്നിനു പിറകെ ഒന്നായി ഉണ്ടായതോടെയാണ് ഉന്നതതല യോഗങ്ങളും അടിയന്തരമായി ആശുപത്രി വികസനസമിതി യോഗവുമൊക്കെ ചേർന്ന് പ്രധാനപ്പെട്ട കുറേ തീരുമാനങ്ങളെടുത്തത്. ഇതിൽ പ്രധാനമായിരുന്നു അത്യാഹിത വിഭാഗത്തിലടക്കം മുതിർന്ന ഡോക്ടർമാരുടെ സേവനം എപ്പോഴുമുണ്ടാകുമെന്നത്. പലപ്പോഴും അത്യാഹിത വിഭാഗത്തിൽ പ്രധാനപ്പെട്ട ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമാണ്.

നിർധനർ വലയുന്നു

ഇതിനു പരിഹാരം കാണുമെന്നായിരുന്നു ആരോഗ്യവകുപ്പു മന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപനം. എന്നാൽ, ഇതെല്ലാം കടലാസിലൊതുങ്ങി. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രത്യേകിച്ചും പ്രധാനപ്പെട്ട മുതിർന്ന ഡോക്ടർമാരെ കണികാണാൻ പോലും കിട്ടാത്ത അവസ്ഥയാണ്. ഇപ്പോഴും പിജി, ഹൗസ് സർജന്മാരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളു. മുതിർന്ന ഡോക്ടർമാർ അത്യാഹിത വിഭാഗത്തിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതർ തയാറായിട്ടില്ല.

അത്യാഹിത വിഭാഗത്തിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം ലഭ്യമാകാതെ വരുന്നതോടെ ചെറിയ അപകടങ്ങളിൽപ്പെട്ട് വരുന്നവർ ഉൾപ്പെടെ പലരും മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിർധനരായ രോഗികളാണ് ഇങ്ങനെ വലയുന്നത്.

സ്വകാര്യ പ്രാക്ടീസ്

ചികിത്സാപ്പിഴവുകളെത്തുടർന്ന് മരണങ്ങൾ ആവർത്തിച്ചതോടെ മുതിർന്ന ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനായി അത്യാഹിത വിഭാഗത്തിലടക്കം നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതും കാഴ്ച വസ്തുവായി മാറി. ഒപി വിഭാഗത്തിലെ പരിശോധനകൾക്കുശേഷം ഡോക്ടർമാർ വീടുകളിൽ സ്വകാര്യ പ്രാക്ടീസിന്‍റെ തിരക്കിലാണ്. നോൺ പ്രാക്ടീസിംഗ് അലവൻസ് വാങ്ങി ഈ രീതിയിൽ പ്രാക്ടീസ് നടത്തുന്നതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

നോൺ പ്രാക്ടീസിംഗ് അലവൻസ് നൽകുന്നത് റദ്ദ് ചെയ്യാനും സർക്കാർ തയാറായിട്ടില്ല. കാലങ്ങൾക്കുശേഷം കൂടിയ ആശുപത്രി വികസനസമിതി കൈക്കൊണ്ട തീരുമാനങ്ങളും ജലരേഖയിൽ ഒതുങ്ങി.