നഗരസഭ രാത്രികാല പരിശോധന ശക്തമാക്കി: മാലിന്യനിക്ഷേപം നടത്തിയതിന് പതിനായിരം രൂപ പിഴ ചുമത്തി
Sunday, June 30, 2024 11:34 PM IST
ചേര്‍ത്തല: നഗരത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ചേര്‍ത്തല നഗരസഭയുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധന ശക്തമാക്കി. പ്രധാനമായും എഎസ് കനാലിലാണ് മാലിന്യനിക്ഷേപം നടക്കുന്നത്. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ ചേർത്തലയിലെ ഒരു ബേക്കറിയിൽ നിന്നും എഎസ് കനാലിൽ തള്ളാനെത്തിയ മാലിന്യം സ്ക്വാഡ് കൈയോടെ പിടികൂടി കനാലിൽ നിക്ഷേപിച്ച മാലിന്യം തിരിച്ചെടുപ്പിച്ചു. ഉടമയ്ക്ക് പതിനായിരം രൂപ പിഴയും നഗരസഭ ചുമത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കനാലിൽ തള്ളാനെത്തിയ ഡയപ്പർ മാലിന്യവും സ്ക്വാഡ് കണ്ടെത്തി തിരിച്ചെടുപ്പിച്ചിരുന്നു.

എഎസ് കനാലിലെ മാലിന്യനിക്ഷേപം കണ്ടെത്തുന്നതിനായി നഗരസഭ ആരോഗ്യവിഭാഗം നടത്തിവരുന്ന രാത്രികാല പരിശോധനകൾ മാലിന്യ നിക്ഷേപകരുടെ മേൽപിടി മുറുക്കുകയാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കാമറ ഉൾപ്പെടെ സജ്ജീകരിച്ചുള്ള പരിശോധനയാണ് നഗരസഭ നടത്തിവരുന്നത്. കാമറയിലെ ദൃശ്യങ്ങൾ നഗരസഭ ആരോഗ്യ വിഭാഗത്തിന് തത്സമയം നിരീക്ഷിക്കുവാനുള്ള സംവിധാനവും ഉണ്ട്. എല്ലാ ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം.

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.ജ്യോതിശ്രീ, ടി.പി അരിഷ് മോൻ എന്നിവരാണ് സ്ക്വാഡിന് നേതൃത്വം നൽകുന്നത്. നഗരത്തിൽ മാലിന്യ നിക്ഷേപം കണ്ടെത്തിയാൽ പൊതുജനങ്ങൾ ആരോഗ്യ വിഭാഗം നമ്പരായ 8921996259 ൽ വിവരം നൽകാവുന്നതാണ്. വിവശം നൽകുന്നവർക്ക് 2500 രൂപവരെ പാരിതോഷികവും നൽകുമെന്ന് നഗരസഭാ സെക്രട്ടറി ടി.കെ സുജിത്ത് അറിയിച്ചു.