തുറവൂർ മത്സ്യമാർക്കറ്റ് കൊതുകുവളർത്തൽ കേന്ദ്രം!
Sunday, June 30, 2024 6:34 AM IST
തുറവൂർ: പഞ്ചായത്തുവക കൊതുകുവളർത്തൽ കേന്ദ്രം ജനങ്ങൾക്ക് ദുരിതമാകുന്നു. തുറവൂർ കവലയ്ക്ക് കിഴക്കുവശത്തുള്ള പൊതുമാർക്കറ്റാണ് തുറവൂർ പഞ്ചായത്തിലെ കൊതുകുവളർത്തൽ കേന്ദ്രമെന്ന് ആക്ഷേപിക്കപ്പെടുന്നത്. മത്സ്യമാർക്കറ്റ് രോഗാണുക്കളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും പൊതുജനങ്ങൾ നിത്യോപയോഗ സാധനങ്ങൾക്ക് ആശ്രയിക്കുന്നതുമായ കേന്ദ്രമാണ് ഈ അവസ്ഥയിലാ യിരിക്കുന്നത്. നിലവിൽ ചെറിയ മഴ പെയ്താൽ ഈ പ്രദേശം മുഴുവൻ വെള്ളക്കെട്ടാവുന്നതും പതിവ്.

പല കടകൾക്കും തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വൻ തുക വാടക നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ദുർഗതി. മത്സ്യമാർക്കറ്റിന്‍റെ മുൻഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്ന് ദുർഗന്ധം വമിക്കുന്നതുമൂലം മത്സ്യവിൽപ്പന ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഇവിടെ കച്ചവടം ചെയ്തിരുന്ന തൊഴിലാളികൾ ഇപ്പോൾ തുറവൂർ തൈക്കാട്ടുശേരി റോഡിന്‍റെ വശങ്ങളിലാണ് മത്സ്യക്കച്ചവടം നടത്തുന്നത്. ഇത് റോഡിൽ ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്. നടപ്പാത കൈയേറിയാണ് ഇപ്പോൾ മത്സ്യ വ്യാപാരം നടക്കുന്നത്.

ലക്ഷങ്ങൾ മുടക്കി കഴിഞ്ഞയിടെ പഞ്ചായത്ത് മാർക്കറ്റ് പുനർനിർമിച്ചെങ്കിലും ജനങ്ങളുടെ ദുരിതത്തിന് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. മാർക്കറ്റിന്‍റെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ ലക്ഷങ്ങളുടെ അഴിമതി ആരോപണമുയർന്നിരുന്നെങ്കിലും യാതൊരുവിധ അന്വേഷണങ്ങളും നടത്താത്തതാണ് വീണ്ടും പഞ്ചായത്ത് മാർക്കറ്റ് ദുരിതക്കയത്തിലാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മാർക്കറ്റിലെ മലിനജലം അടുത്തുള്ള പാടത്തേക്ക് ഒഴുകിപ്പോകാൻ മാർക്കറ്റിനു മധ്യഭാഗത്തായി നിർമിച്ചിരിക്കുന്ന കാനയിലൂടെ മലിനജലം മാർക്കറ്റിലേക്ക് എത്തുന്നതാണ് ദുരിതത്തിനു കാരണം.

അടിയന്തരമായി മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മലിനജലം നീക്കം ചെയ്തു വ്യാപാരികൾക്കും നാട്ടുകാർക്കും ഉണ്ടായിട്ടുള്ള ദുരിതത്തിൽ നിന്ന് മോചനം കിട്ടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.