പ്രമാടത്തെ "കിഴങ്ങുഗ്രാമം' പദ്ധതി പ്രതിസന്ധിയിൽ
Friday, July 5, 2024 3:53 AM IST
പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ. ഓണവിപണി ലക്ഷ്യമിട്ടാണ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. പക്ഷേ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഇഞ്ചി, മഞ്ഞൾ, ചേമ്പ് എന്നിവ അഴുകി നശിച്ചു.

കാറ്റിൽ ചേനയും വള്ളിയിൽ പടർത്തിയിരുന്ന കാച്ചിലും കിഴങ്ങും നിലംപൊത്തി. കാട്ടുപന്നികളും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. പ്രതിസന്ധികൾ അതിജീവിച്ച് പദ്ധതി മുന്പോട്ടു കൊണ്ടുപോകാനാകില്ലെന്ന് കർഷകരും പറയുന്നു.

പദ്ധതി ഇങ്ങനെ

കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ കഴിഞ്ഞ മാർച്ചിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയത്.

ഗ്രാമസഭയിൽ കിഴങ്ങുകൃഷി വികസനത്തിന് അപേക്ഷ നൽകിയവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ആദ്യം വിത്തുകൾ നൽകിയതെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ പേർക്ക് വിത്തുകൾ നൽകി.

കിഴങ്ങുവർഗ കൃഷി തിരികെ കൊണ്ടുവരിക ലക്ഷ്യം

ഒരുകാലത്ത് കിഴങ്ങുവർഗ വിളകളുടെ ഉത്പാദനത്തിലും വിതരണത്തിലും മുന്നിലായിരുന്ന ഗ്രാമമാണ് പ്രമാടം. ഇവിടെ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂരസ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു.

എന്നാൽ കാലക്രമേണ പ്രമാടത്തിന്‍റെ കിഴങ്ങുവർഗ ഉത്പാദനം കുറയുകയും കർഷകർ ലാഭകരമായ മറ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തു. കാർഷിക വിളകളുടെ വില വർധനയും നാടൻ ഉത്പന്നങ്ങളുടെ കുറവുമാണ് കിഴങ്ങുഗ്രാമം പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്.

കാട്ടുപന്നി ശല്യം രൂക്ഷം

പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിൽ കൂട്ടമായി എത്തുന്ന ഇവ വൻതോതിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. ചേന്പ്, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയ വിളകളോടാണ് ഇവയ്ക്ക് ഏറെ താത്പര്യം. ഇഞ്ചി, മഞ്ഞൾ, ചേന എന്നിവ നശിപ്പിക്കുകയും ചെയ്യും.

കാട്ടുപന്നി സമീപ പ്രദേശങ്ങളിൽതന്നെ താവളമാക്കിയിരിക്കുന്നതിനാൽ കൃഷിയിടങ്ങളിൽ ഇവ നിത്യസന്ദർശകരുമായി. പന്നിയെ തുരത്താനുള്ള മാർഗങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇവയെ വെടിവച്ചുകൊല്ലാനുള്ള പദ്ധതികൊണ്ടും പ്രയോജനമില്ല. കാടുവളർന്നുകിടക്കുന്ന ഭാഗങ്ങളും ആളൊഴിഞ്ഞ സ്ഥലങ്ങളുമെല്ലാം ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്.

ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അനുമതിയുണ്ടെങ്കിലും പദ്ധതി പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടുകളേറെയാണ്. തോക്ക് ലൈസൻസികളെ കൃത്യമായി ലഭിക്കുകയും ഇവർ കാത്തിരുന്നു വെടിവയ്ക്കുകയും വേണം. കൂട്ടത്തോടെ എത്തുന്ന പന്നികളിൽ ഒരെണ്ണത്തെ കൊന്നാൽ കർഷകരുടെ പ്രശ്നങ്ങൾ തീരില്ല.