അടൂർ നഗരത്തിൽ വീണ്ടും തെരുവുനായ വിളയാട്ടം; നിരവധി പേർക്കു കടിയേറ്റു
Saturday, July 6, 2024 3:44 AM IST
മന്ത്രി പി. പ്രസാദിന്‍റെ ഡ്രൈവറുടെ നാക്കിൽ കടിയേറ്റു

അടൂർ: നഗരത്തിൽ തെരുവുനായയുടെ അക്രമണത്തിൽ നിരവധി പേർക്കു കടിയേറ്റു. നായയുടെ കടിയേറ്റ ഏഴു പേർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മന്ത്രി പി. പ്രസാദിന്‍റെ ഡ്രൈവർ ശശിയും ഭാര്യാ മാതാവ് ഭാരതിയും ഇതിലുൾപ്പെടുന്നു.

അടൂർ പന്നിവിഴ സ്വദേശിനി അനുജ (43), കോട്ടപ്പുറം സ്വദേശി ശ്യാം(36), വിദ്യാർഥിയും ചായലോട് സ്വദേശിയുമായ ആൽവിൻ(11), ആനന്ദപ്പള്ളി സ്വദേശി ഗോപാലൻ(75), അടൂർ സ്വദേശി ജോർജ്കുട്ടി(70) എന്നിവരാണ് മറ്റുള്ളവർ. മന്ത്രി പ്രസാദിന്‍റെ ഡ്രൈവർ മേലൂട് സ്വദേശി ശശി (54)യുടെ നാക്കിലാണ് കടിയേറ്റത്. ഭാര്യാ മാതാവ് ഭാരതിക്കും (64) നായയുടെ കടിയിൽ മാരകമായി മുറിവേറ്റു.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വിദ്യാർഥിയായ ആൽവിനെയാണ് നായ ആദ്യം ആക്രിച്ചത്. ക്ലാസ് കഴിഞ്ഞു ബസ് കയറാൻ എത്തുന്പോഴായിരുന്നു ആക്രമണം. കുട്ടിയെ ആക്രമിച്ച നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് സ്റ്റാൻഡിനു സമീപത്തു വ്യാപാരം നടത്തുന്ന അനുജയെയും ആക്രമിച്ചു.

തുടർന്ന് കടയിൽനിന്ന അമ്മയെയും മകളെയും നായ കടിക്കാൻ ശ്രമിച്ചു. ഇവർ ബഹളംവച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. അടൂർ ജനറൽ ആശുപത്രിക്കു സമീപംവച്ചാണ് ഭാരതിയെ നായ ആക്രമിച്ചത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുനിഞ്ഞ ഭാരതിയുടെ മൂക്കിനാണ് കടിയേറ്റത്.

ഭാര്യാ മാതാവിനെ നായ ആക്രമിക്കുന്നതു കണ്ട് ശശി ഓടിയെത്തി ബാഗുവച്ച് തടയുന്നതിനിടെ കുതിച്ച നായ ശശിയുടെ മുഖത്തും നാക്കിലുമായി കടിക്കുകയായിരുന്നു. നായ അവിടെനിന്നും ഓടിപ്പോകുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

നിയന്ത്രണ പദ്ധതികൾ പാളി

തെരുവുനായ നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ പദ്ധതികൾ പാളി. എബിസി പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതിക്കാണ് ഒന്നരവർഷം മുന്പ് നഗരസഭ തുടക്കമിട്ടത്.

നായ്ക്കളെ പിടികൂടാൻ ആളെ കിട്ടാതെ വന്നതോടെ പദ്ധതി നിർത്തിവച്ചു. വന്ധ്യംകരണത്തിനായി മൃഗസംരക്ഷണവകുപ്പിനും സൗകര്യമില്ലെന്നായി. എബിസി കേന്ദ്രങ്ങൾ തുറക്കുമെന്നതും പ്രഖ്യാപനം മാത്രമായി.

അടൂരിൽ നായ ആക്രമണം പതിവു സംഭവം


അടൂരിൽ മാസങ്ങളായി തെരുവുനായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി പേർ ടൗണിലും പരിസരങ്ങളിലുമായി നായയുടെ ആക്രമണങ്ങൾക്ക് വിധേയരായി. തെരുവുനായ്ക്കൾ ടൗൺ പരിസരങ്ങളിൽ വിളയാടുന്നതായ പരാതി വ്യാപകമാണ്.

സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് ഇവയുടെ കടിയേൽക്കുന്നത്. കുട്ടികൾ കൂട്ടമായെത്തുന്പോൾ അവർക്കിടയിലേക്കു നായ കടന്ന് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി പരിസരങ്ങളിൽ നായ്ക്കൾ തന്പടിച്ചിരിക്കുകയാണ്. നഗരത്തിലെ സ്കൂളുകളുടെ വഴിയോരങ്ങളിലും തെരുവുനായ്ക്കളുടെ താവളമുണ്ട്. സ്കൂൾ വഴികൾ, ഗ്രൗണ്ടുകൾ ഇവ നായ്ക്കൾ കൈയേറിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ ടൗൺ പരിസരങ്ങൾ കൈയടക്കി നായ്ക്കൾ വിഹരിക്കുകയുമാണ്.