ശബരിമല റെയില്‍പ്പാതകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പത്തനംതിട്ട
Saturday, July 6, 2024 3:44 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന റെയില്‍പ്പാതകളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് പത്തനംതിട്ട. പത്തനംതിട്ട ജില്ലയിലൂടെയുള്ള രണ്ടു പാതകളാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലുള്ളത്.

ചെങ്ങന്നൂര്‍ - പമ്പ റെയില്‍പ്പാതയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പദ്ധതിനിര്‍ദേശം ക്ഷണിക്കുകയും ഡിപിആര്‍ സമര്‍പ്പിക്കുകയും ചെയ്തു. അങ്കമാലി - എരുമേലി ശബരി റെയില്‍പ്പാത വര്‍ഷങ്ങള്‍ക്കു മുമ്പേ തയാറാക്കിയ പദ്ധതിയാണ്.

ഇതിനു വിപുലീകരണമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. നിലവില്‍ പത്തു കിലോമീറ്ററില്‍ താഴെ മാത്രം റെയില്‍വേ ലൈനുള്ള പത്തനംതിട്ട ജില്ല പുതിയ പദ്ധതികള്‍ സ്വാഗതം ചെയ്യുകയാണ്.

ചെങ്ങന്നൂര്‍ - പമ്പ പാതയുടെ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിലേക്ക്

ചെങ്ങന്നൂര്‍ - പമ്പ റെയില്‍പ്പാതയുടെ വിശദമായ പദ്ധതിരേഖ ഉടന്‍ റെയില്‍വേ ബോര്‍ഡ് പരിഗണനയ്‌ക്കെത്തും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ചെങ്ങന്നൂരില്‍നിന്നാരംഭിച്ച് പമ്പാനദിയുടെ തീരത്തുകൂടി ശബരിമല പമ്പ വരെ നീളുന്നതാണ്. ചെങ്ങന്നൂര്‍, ആറന്മുള, വടശേരിക്കര, പമ്പ എന്നിവയാണ് സ്റ്റേഷനുകള്‍. 7000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.

ഇരട്ടപ്പാതയാണ് നിര്‍മിക്കുകയെന്ന് ഡിപിആറില്‍ പറയുന്നു. പാതയുടെ 90 ശതമാനവും പത്തനംതിട്ട ജില്ലയിലാണ്. ചെങ്ങന്നൂരില്‍നിന്നാരംഭിച്ച് കല്ലിശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പ്പുഴ, റാന്നി, വടശേരിക്കര, മാടമണ്‍, അത്തിക്കയം, നിലയ്ക്കല്‍, അട്ടത്തോട്, ചാലക്കയം വഴി പമ്പയിലെത്തും.

മെട്രോ മാതൃകയില്‍ സ്‌റ്റേഷനുകള്‍

ശബരിമല തീര്‍ഥാടകരെ ലക്ഷ്യംവച്ചുള്ള പദ്ധതി നിര്‍ദേശമാണ് നിര്‍ദിഷ്ട ചെങ്ങന്നൂര്‍ - പമ്പ പാതയ്ക്കായി തയാറാക്കിയിട്ടുള്ളത്. നിലവിലെ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ ജംഗ്ഷനായി മാറുന്നതിനൊപ്പം പാതയിലെ ആറന്മുള, വടശേരിക്കര, പമ്പ സ്റ്റേഷനുകള്‍ മെട്രോ മാതൃകയില്‍ നിര്‍മിക്കും. മണ്ഡല, മകരവിളക്കു കാലത്തു മാത്രമേ പാതയില്‍ തീവണ്ടി സര്‍വീസ് ഉണ്ടാകൂ.

ശബരിമല തീര്‍ഥാടനകാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകരില്‍ 70 ശതമാനവും ചെങ്ങന്നൂര്‍ സ്‌റ്റേഷനിലാണ് ഇറങ്ങുന്നത്. ഇവരുടെ തുടര്‍ യാത്രയ്ക്കുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ റെയില്‍പാതയുടെ നിര്‍ദേശമുണ്ടാത്.

ശബരി റെയില്‍പ്പാത വിഴിഞ്ഞത്തേക്കു നീട്ടാന്‍ നിര്‍ദേശം

നിര്‍ദിഷ്ട അങ്കമാലി - എരുമേലി ശബരി റെയില്‍പാത വിഴിഞ്ഞത്തേക്കു നീട്ടണമെന്നാവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിനു നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ സാഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണാവശ്യം.

ശബരി പാത എരുമേലിയില്‍ അവസാനിപ്പിക്കുന്നതു ലാഭകരമാകില്ലെന്നു കണ്ടതിനാല്‍ പാത തിരുവനന്തപുരം എത്തിക്കണമെന്നാണാവശ്യം. വിഴിഞ്ഞത്ത് പുതിയ തുറമുഖം വരുന്നതോടെയുണ്ടാകുന്ന ചരക്കുനീക്കം കൂടി കണക്കിലെടുത്ത് നിര്‍ദിഷ്ട പാത ബാലരാമപുരം വരെയെത്തിച്ച് അവിടെനിന്ന് വിഴിഞ്ഞവുമായി ലിങ്കുണ്ടാക്കണമെന്നാണാവശ്യം.

എരുമേലി മുതല്‍ ബാലരാമപുരം വരെ 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. എംസി റോഡിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും പാത ഉപകരിക്കും.

13 റെയില്‍വേ സ്റ്റേഷനുകള്‍

എരുമേലിയില്‍നിന്നാരംഭിച്ച് ബാലരാമപുരം വരെ 13 റെയില്‍വേ സ്റ്റേഷനുകളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അത്തക്കയത്തിനു സമീപം എരുമേലി എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍, പെരുനാട് റോഡ്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട് റോഡ്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം എന്നിവയാണ് സ്റ്റേഷനുകള്‍. എരുമേലി വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ പാതയുടെ പ്രാധാന്യം വര്‍ധിക്കുമെന്നാണ് കരുതുന്നത്.

പുനലൂര്‍ വഴി കടന്നുപോകുന്ന പാത ചെങ്കോട്ട പാതയിലെ യാത്രക്കാര്‍ക്കും ഉപകാരപ്രദമാകും. അങ്കമാലി - തിരുവനന്തപുരം പാതയില്‍ സംസ്ഥാനത്തു പുതിയ റെയില്‍ ഇടനാഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

4800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. എംസി റോഡിനു സമാന്തരമായി റെയില്‍പ്പാത എന്നതിനൊപ്പം നെടുമങ്ങാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് റെയില്‍ കണക്ടിവിറ്റി ലഭിക്കുമെന്ന പ്രത്യേകതയും നിര്‍ദേശത്തിനു പിന്നിലുണ്ട്.

നിലവില്‍ അങ്കമാലി - എരുമേലി പാതയുടെ പൂര്‍ത്തീകരണത്തിനു സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും അന്തിമ അലൈന്‍മെന്‍റ് നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ പോലുമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് പുതിയ പാതകള്‍ക്കുവേണ്ടി സാധ്യതകള്‍ തേടുന്നത്.