ആംബുലൻസിലെ പീഡനം: വിചാരണയ്ക്കിടെ അതിജീവിത കോടതിയിൽ കുഴഞ്ഞുവീണു
Saturday, July 6, 2024 3:44 AM IST
പത്തനംതിട്ട: കോവിഡ് കാലത്ത് ആറന്മുളയിൽ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോടതി വിചാരണയ്ക്കിടെ അതിജീവിത സാക്ഷിക്കൂട്ടിൽ ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

അതിജീവിത റിക്കാർ‌ഡ് ചെയ്ത പ്രതി നൗഫലിന്‍റെ സംഭാഷണം കോടതി കേൾക്കുന്നതിനിടെയാണ് സംഭവം. പീഡിപ്പിച്ചശേഷം പ്രതി ആംബുലൻസ് ഓടിക്കുമ്പോൾ മാപ്പപേക്ഷിക്കുന്നത് പെൺകുട്ടി മൊബൈൽ ഫോണിൽ റിക്കാരഡ് ചെയ്തിരുന്നു. ഇതു പ്രധാന തെളിവായി പോലീസ് ഹാജരാക്കി.

പെൻഡ്രൈവിലാക്കിയ സംഭാഷണം വിചാരണയ്ക്കിടെ കോടതിയിൽ പ്ലേ ചെയ്തതു കേട്ടാണ് അതിജീവിത തളർന്നുവീണത്. ഉടനെ, അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ പുറത്തെത്തിച്ചു. പെൺകുട്ടിക്ക് ബോധം തെളിഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് വിചാരണ പുനരാരംഭിച്ചത്.

സംഭവം നടക്കുമ്പോൾ പ്രതി നൗഫലും കോടതിയിലുണ്ടായിരുന്നു. പ്രതിയുടെ ശബ്ദരേഖ കേട്ടപ്പോൾ പെൺകുട്ടി ബോധരഹിതയായെങ്കിലും വളരെ വേഗം ആരോഗ്യം വീണ്ടെടുത്ത് വിചാരണ ഭംഗിയായി പൂർത്തിയാക്കിയെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഹരികൃഷൺ പറഞ്ഞു.
അതിജീവിതയുടെ മുഖ്യ മൊഴിയും ക്രോസ് വിസ്താരവും കോടതി രേഖപ്പെടുത്തി. അതിജീവിത ഉൾപ്പെടെ 94 സാക്ഷികളാണ് കേസിലുള്ളത്. 27 വരെ വിചാരണ തുടരും.

2020 സെപ്റ്റംബർ അഞ്ചിന് കോവിഡ് ബാധിതയായിരുന്ന പെൺകുട്ടിയെ രാത്രി ആശുപത്രിയിലേക്കു പോകുംവഴിയാണ് ആംബുലൻസ് ഡ്രൈവറായ നൗഫൽ ആറന്മുളയിലെത്തിച്ചു പീഡിപ്പിച്ചത്.