ബഷീർ കഥാപാത്രങ്ങൾക്കു പുതുജീവൻ
Saturday, July 6, 2024 3:44 AM IST
ബേപ്പൂർ സുൽത്താനും പരിവാരങ്ങളും സ്കൂൾ അങ്കണങ്ങളിൽ

പത്തനംതിട്ട: വൈക്കം മുഹമ്മദ് ബഷീറിന്‍റെ സ്മരണയിലായിരുന്നു ഇന്നലെ ജില്ലയിലെ വിദ്യാലയങ്ങൾ. ബേപ്പൂർ സുൽത്താനും പരിവാരങ്ങളും സ്കൂൾ അങ്കണങ്ങളിൽ നിരന്നു. ബഷീറിന്‍റെ ചരമദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ കഥാസൃഷ്ടികളെ പുനരുജ്ജീവിപ്പിക്കാൻ കുട്ടികളും പ്രത്യേക താത്പര്യം കാട്ടി.

ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും മജീദും സുഹറയും ഒറ്റക്കണ്ണൻ പോക്കറും ആയിഷയും മൂക്കനും ആനവാരി രാമൻ നായരും പൊൻകുരിശു തോമയും നാരായണിയുമൊക്കെ വേഷമിട്ട് കുട്ടികളും അധ്യാപകരും അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി മാറി . ബഷീർ കൃതികളുടെ പ്രദർശനം, അവതരണം, കുട്ടികൾക്ക് മത്സരങ്ങൾ എന്നിവയും ബഷീർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടന്നു.

എണ്ണൂറാംവയൽ സ്കൂളിൽ

വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലെ വിദ്യാർഥികൾ മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചരമ ദിനത്തോടനുബന്ധിച്ചു ഒരുക്കിയ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളുടെ ആവിഷ്കാരം ശ്രദ്ധേയമായി .100 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെ പുനഃസൃഷ്ടിക്കുകയും കഥാ സന്ദർഭങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്... മജീദിന്‍റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്. മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കാനും അവർ മറന്നില്ല.

ബഷീർ കൃതികളിൽനിന്നുള്ള ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പങ്കു ചേർന്നു. ബഷീറിന്‍റെ പ്രിയപ്പെട്ട മാംഗോസ്റ്റീൻ മരവും ചാരുകസേരയും പാട്ടുപെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിച്ച് ബഷീറിനെ പുതുതലമുറയ്ക്കു മുന്നിൽ ദൃശ്യവത്കരിക്കുന്നതായിരുന്നു ചിത്രീകരണം..

വൈക്കം മുഹമ്മദ്‌ ബഷീറിനെ കാണാനെത്തുന്ന ബഷീർ കഥാ പാത്രങ്ങളും ബഷീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അപൂർവ ദൃശ്യങ്ങളാണ് കുട്ടികൾ ചിത്രീകരിച്ചത്.

കുന്പനാട് ഗവൺമെന്‍റ് യുപി സ്കൂളിൽ

ബഷീർ അനുസ്മരണദിനത്തിൽ ബഷീറിന്‍റെ രചനകളിലെ കഥാപാത്രങ്ങളെ ഗവൺമെന്‍റ് യുപി സ്കൂൾ വിദ്യാർഥികളും അരങ്ങിൽ എത്തിച്ചു. ബഷീറിന്‍റെ പ്രധാന കൃതികളായ പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും മതിലുകൾ, പ്രേമലേഖനം തുടങ്ങി വിവിധ രചനകളിലെ കഥാപാത്രങ്ങളായ പാത്തുമ്മ, ഒറ്റക്കണ്ണൻ പോക്കർ, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, പൊൻകുരിശ് തോമ, സൈനബ, മണ്ടൻ മുത്തപ്പ, ടങ്ങി പത്തോളം കഥാപാത്രങ്ങൾക്ക് കുട്ടികൾ ജീവൻ നൽകി.

കൂടാതെ വൈക്കം മുഹമ്മദ്‌ ബഷീറിനെയും കുട്ടികൾ അരങ്ങിൽ എത്തിച്ചു, പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ കേന്ദ്രകഥാപാത്രമായ ആടിനെയും ‌അവർ ഒപ്പംകൂട്ടി.

സ്കൂളിൽ നടന്ന ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കോയിപ്രം പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. റോസ നിർവഹിച്ചു. എസ്എംസി ചെയർപേഴ്സൻ ശുഭ കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ചെറുകോൽ എൻഎസ്എസ് ടിടിഐ പ്രിൻസിപ്പൽ ചിത്ര സി.മേനോൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പ്രധാനാധ്യാപിക ആർ. ജയദേവി, അധ്യാപകരായ കെ.എ. തൻസീർ, കെ.ആർ. ചിന്നമ്മ, അജിമോൻ, അധ്യാപക വിദ്യാർഥികളായ ഷഹാന, ജിംഷ ഷാജി എന്നിവർ പ്രസംഗിച്ചു.

കാവുംഭാഗം ഡിബിഎച്ച്എസ്എസിൽ

തിരുവല്ല: കാവുംഭാഗം ഡിബിഎച്ച്എസ്എസ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടന്നു. സ്കൂ പിടിഎ വൈസ് പ്രസിഡന്‍റ്‌ ബിനു വി.കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ കൃതികളുടെ സ്വാധീനത്തെപ്പറ്റി നോവലിസ്റ്റ് പ്രസന്നൻ ചമ്പക്കര മുഖ്യ പ്രഭാഷണം നടത്തി.

പ്രധാനാധ്യാപിക എസ്. ലത, സാഹിത്യവേദി കൺവീനർ ശ്രീലേഖ എസ്. കുറുപ്പ് എന്നിവർ പ്രസംഗിച്ചു.