കുരുവമ്പലത്ത് "തെങ്ങിനു തടം, മണ്ണിനു ജലം' പദ്ധതി
Wednesday, August 21, 2024 5:27 AM IST
കുരുവമ്പലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നവകേരളം പദ്ധതിയുടെ ഭാഗമായി "തെങ്ങിനു തടം മണ്ണിനു ജലം' പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ പെരിന്തല്‍മണ്ണ ബ്ലോക്ക് തല ഉദ്ഘാടനം പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് കുരുവമ്പലത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചന്ദ്രമോഹനന്‍ പനങ്ങാട് നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ടി. നസീറ അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷന്‍ റിസോഴ്സ്പേഴ്സണ്‍ അബൂ തല്‍ഹത്ത് പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.

തെങ്ങിന്‍ചുവട്ടില്‍ നിന്നു 1.8 മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ അകലത്തിലാണ് തടമെടുക്കേണ്ടത്. ഇങ്ങനെ തടമെടുക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ നിന്നു തടത്തിന്‍റെ അരികിലേക്ക് 25 സെന്‍റിമീറ്റര്‍ ഉയര വ്യത്യാസം വരുന്ന ചരിവുണ്ടാകണം.

സാധാരണയായി കാലവര്‍ഷം (ഇടവപ്പാതി) അവസാനിക്കുന്നതിനു മുമ്പായാണ് പൊതുവേ തടങ്ങള്‍ എടുക്കാറുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. കാലവര്‍ഷത്തിന്‍റെ അവസാന മഴയും തുലാവര്‍ഷമഴയും പരമാവധി മണ്ണിലേക്ക് സംഭരിക്കുന്നതിനാണ് തടം തുറക്കുന്നത്.