നാടിന്‍റെ സ്പന്ദനം തൊട്ടറിഞ്ഞ അജിതക്ക് യാത്രാമൊഴി
Wednesday, August 21, 2024 5:27 AM IST
മഞ്ചേരി: നാടിന്‍റെ ഓരോ സ്പന്ദനവും തൊട്ടറിഞ്ഞ അജിത കലങ്ങോടിപ്പറമ്പിന്‍റെ പൊതു പ്രവര്‍ത്തനത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ സ്വാധീനം ചെലുത്തിയിരുന്നില്ല. തന്‍റെ വാര്‍ഡിലെ ഓരോരുത്തരെയും പേരെടുത്തു വിളിക്കാവുന്ന ബന്ധം അവര്‍ കാത്തുസൂക്ഷിച്ചിരുന്നുവെന്നത് ഇന്നലെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയവർ സാക്ഷ്യപ്പെടുത്തുന്നു.

സൗമ്യമായി സംസാരിച്ചും കാണുന്നവരെല്ലാവരോടും കുശലാന്വേഷണം നടത്തിയും നാട്ടിടങ്ങളില്‍ സൗമ്യ സാന്നിധ്യമായിരുന്നു അജിത. മുന്‍ ഭരണസമിതിയിലേക്ക് നടന്ന മത്സരത്തില്‍ ഭര്‍ത്താവ് കെ.സി. ബാബുരാജും അജിതയും ഇടതുസ്ഥാനാര്‍ഥികളായി വിവിധ വാര്‍ഡുകളില്‍ നിന്ന് മത്സരിച്ചു. എന്നും യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചിരുന്ന മരത്താണി വാര്‍ഡില്‍ നിന്നു ഉജ്വല വിജയം നേടാനായത് അജിതയുടെ സൗമ്യ സാന്നിധ്യംകൊണ്ടു മാത്രമാണ്.

പഞ്ചായത്ത് അംഗം എന്ന നിലയില്‍ ഓരോ വീട്ടുകാരോടും കുടുംബകാര്യങ്ങള്‍ അന്വേഷിക്കുന്നതിലും അജിത ജാഗ്രതകാട്ടി. സംഘടനാപരമായ കടമ നിര്‍വഹിക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ല.

വിവാഹത്തിന് ശേഷം തൃക്കലങ്ങോട്ട് എത്തിയതു മുതലാണ് അജിത കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായത്. പ്രാഥമിക അംഗത്വം നേടിയതോടെ സംഘടനാ രംഗത്തും സജീവമായി. ലോക്കല്‍ കമ്മിറ്റി അംഗമായും ഏറെകാലം സജീവമായി. ഇതിനിടെ വിധി അര്‍ബുദത്തിന്‍റെ രൂപത്തിലെത്തി അജിതയെ തട്ടിയെടുക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. തൃക്കലങ്ങോട് 32 അങ്ങാടിയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി കെ.പി. മധു അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി പി.കെ. മുബഷിര്‍, പഞ്ചായത്ത് പ്രസിഡന്‍റ് യു.കെ. മഞ്ജുഷ, വൈസ് പ്രസിഡന്‍റ് ജലാല്‍, സലാം, കെ.ജെ. പ്രകാശ് ബാബു, കെ.ടി. ബഷീര്‍, സലീം മേച്ചേരി, എന്‍.പി. മുഹമ്മദ്, യൂസഫ് മേച്ചേരി, അസൈന്‍ കാരാട്, അഡ്വ. കെ. ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു.