ചാലിയാറിലെ മലവെള്ളപ്പാച്ചിലില്‍ കുടിവെള്ള വിതരണം താറുമാറായി
Tuesday, August 20, 2024 3:58 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ കുടിവെള്ള വിതരണം ഇനിയും വൈകുമെന്ന് സൂചന. ഇന്നലെ മുതല്‍ ഭാഗികമായി പമ്പിംഗ് തുടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും നിര്‍ത്തിവച്ച് റിപ്പയര്‍ നടപടികള്‍ തുടരുമെന്ന് കേരള വാട്ടര്‍ അഥോറിറ്റിയുടെ നിലമ്പൂരിലെ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ഇന്‍ ചാര്‍ജ് കെ. സമീര്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ പ്രവര്‍ത്തനം നടത്തി ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചിനാണ് നിലമ്പൂര്‍ നഗരസഭാ പരിധിയിലെ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയത്.

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ മലവെള്ളപ്പാച്ചിലുണ്ടായതാണ് കുടിവെള്ള വിതരണത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ചാലിയാര്‍ പുഴയിലുള്ള കളക്‌ഷന്‍ കിണറിന്‍റെ ചുറ്റു റിംഗ് 2018 ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു.

ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ഈ കിണറിലേക്ക് ചെളിയും വെള്ളവും നിറഞ്ഞ് അതില്‍ നിന്ന് ഗാലറി വഴി വെള്ളമെത്തുന്ന ചാലിയാറിന്‍റെ തീരത്തുള്ള ഇന്‍ടേക്ക് കിണറിലേക്കും ചെളിയും വെള്ളവുമെത്തി. തുടര്‍ന്ന് മോട്ടോര്‍ പമ്പ് ചെയ്തപ്പോള്‍ ഈ ചെളിയും കല്ലും കയറി 40 എച്ച്പിയുടെ രണ്ട് മോട്ടോറുകളും തകരാറിലായി. അതിലൊന്ന് ഇപ്പോള്‍ തകരാര്‍ തീര്‍ത്ത് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊന്ന് മഞ്ചേരിയിലെ വര്‍ക്ക്ഷോപ്പിലാണുള്ളത്.

ചെളിയും കല്ലും പമ്പ് ചെയ്യുന്ന മോട്ടോര്‍ കോയമ്പത്തൂരില്‍ നിന്ന് ഇന്ന് ഉച്ചയോടെ എത്തിച്ച് കരാറുകാരന്‍ പ്രവൃത്തി വേഗത്തിലാക്കും. അതിനിടെ ലഭ്യമായ വെള്ളം പമ്പ് ചെയ്ത് താത്കാലികമായി പ്രശ്നം പരിഹരിക്കാനാണ് ഇന്നലെ പമ്പിംഗ് നടത്തിയത്. എന്നാല്‍ ചെളിയും കല്ലും മുഴുവനായും കിണറ്റില്‍ നിന്ന് നീക്കം ചെയ്യാത്തതിനാല്‍ പമ്പിംഗ് തുടര്‍ന്നാല്‍ വീണ്ടും മോട്ടോറിന് തകരാര്‍ സംഭവിക്കുമോയെന്ന ആശങ്കയമുണ്ട്.

പൂക്കോട്ടുംപാടത്തേക്കുള്ള കുടിവെള്ള വിതരണം ഞായറാഴ്ച മുതല്‍ തുടങ്ങിയിട്ടുണ്ട്. അമരമ്പലം, കരുളായി, ചോക്കാട്, മൂത്തേടം പഞ്ചായത്തുകളുടെ കുടിവെള്ളത്തിനായി പുതിയൊരു പദ്ധതിക്ക് അനുമതി ലഭിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല. നിലവിലെ കിണറിന്‍റെ 60 മീറ്റര്‍ താഴെയാണ് പുതിയ കിണര്‍ സ്ഥാപിക്കുക. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രവൃത്തി തുടങ്ങാന്‍ വൈകുന്നതെന്നാണ് വിവരം.