ടയര്‍ ലോബി പിടിമുറുക്കുന്നു; റബര്‍ വില താഴുന്നു
Monday, August 19, 2024 5:05 AM IST
നിലമ്പൂര്‍: ടയര്‍ ലോബി പിടിമുറുക്കുന്ന സാഹചര്യത്തില്‍ റബര്‍ വില താഴേക്ക് തന്നെ വരുന്നു. റബര്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ഒരു കിലോ റബറിന്‍റെ വില 255 രൂപ എന്ന റിക്കാര്‍ഡിലേക്ക് എത്തിയിരുന്നു. അപകടം മുന്നില്‍ കണ്ട് ടയര്‍ ലോബികള്‍ റബര്‍ വ്യാപാരികളില്‍ നിന്ന് റബര്‍ വാങ്ങുന്നതില്‍ വിമുഖത കാട്ടിയതോടെ വില താഴേക്ക് കുതിക്കുകയാണ്. ഒരു കിലോ നാലാം തരം റബറിന് ദിവസങ്ങള്‍ക്കുള്ളില്‍ വില 232 ആയി കുറഞ്ഞു.

കിലോക്ക് 23 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ടയര്‍ ലോബികള്‍ ഉയര്‍ന്ന വിലക്ക് റബര്‍ വാങ്ങാന്‍ വിസമ്മതിച്ചതോടെ കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ നാലും അഞ്ചും രൂപ കുറച്ചാണ് വ്യാപാരികള്‍ റബര്‍ വാങ്ങുന്നത്. ഓരോ ദിവസവും വിലയിടിയുന്നതാണ് മാര്‍ക്കറ്റ് വിലക്ക് റബര്‍ വാങ്ങാന്‍ വ്യാപാരികള്‍ തയാറാകാത്തത്.

റബര്‍ വില ഉയര്‍ന്നു തുടങ്ങിയതോടെ റബര്‍ തോട്ടങ്ങള്‍ക്കും വില ഉയര്‍ന്ന് തുടങ്ങിയിരുന്നെങ്കിലും വീണ്ടും വിലയിടിയുന്നതിനാല്‍ തോട്ടങ്ങളുടെ വില്‍പ്പനകളും മന്ദഗതിയിലാണ്. റബര്‍ മരങ്ങള്‍ പാട്ടത്തിന് എടുക്കുന്നവര്‍ ഉയര്‍ന്ന വില നല്‍കി റബര്‍ എടുക്കാന്‍ മടിക്കുകയാണ്. റബര്‍ വില ഉയര്‍ന്നതിന്‍റെ സന്തോഷം കര്‍ഷകര്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് വീണ്ടും വില ഇടിയുന്ന പ്രവണത വന്ന് തുടങ്ങിയിരിക്കുന്നത്.

കോട്ടയം ജില്ല കഴിഞ്ഞാല്‍ റബര്‍ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുള്ള ജില്ലയാണ് മലപ്പുറം. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, മങ്കട പരിധികളിലായി 40,000 ത്തോളം ചെറുകിട കര്‍ഷകരും 250 ലധികം റബര്‍ വ്യാപാരികളും മലപ്പുറം ജില്ലയിലുണ്ട്. അതിനാല്‍ തന്നെ റബര്‍ വില താഴുന്നത് മലപ്പുറം ജില്ലയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി തന്നെ ബാധിക്കും.