രാജ്യത്തെ ആദ്യത്തെ ഗിന്നസ് കുടുംബം; ജില്ലയിലെ പ്രായം കുറഞ്ഞ ഗിന്നസ് ജേതാവായി ജുവൈരിയ
Monday, August 19, 2024 4:51 AM IST
ബഷീര്‍ കല്ലായി

മഞ്ചേരി: ഇന്ത്യയില്‍ ആദ്യമായി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേടിയിരിക്കുന്നു. മഞ്ചേരി മുള്ളമ്പാറ സ്വദേശി പടവണ്ണ സലീമും രണ്ട് പെണ്‍മക്കളുമാണ് അപൂര്‍വ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

22 സെന്റി മീറ്റര്‍ നീളമുള്ള പഴം 17.82 സെക്കൻഡ് കൊണ്ട് കൈ ഉപയോഗിക്കാതെ കഴിച്ചുകൊണ്ടാണ് സലീം പടവണ്ണ 2023ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയത്. തൊട്ടടുത്ത വര്‍ഷം തന്നെ മൂത്തമകള്‍ ആയിഷ സുല്‍ത്താനയും പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.

16.50 സെക്കന്‍ഡിനുള്ളില്‍ 10 ഇംഗ്ലീഷ് പുസ്തകങ്ങള്‍ അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ചാണ് ആയിഷ സുല്‍ത്താന ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ കയറിയത്. ചെന്നൈ സ്വദേശി അശ്വിന്‍ സുധാന്‍ പളനികുമാര്‍ സ്ഥാപിച്ച 16.75 സെക്കന്റ് മറികടന്നാണ് ആയിഷ സുല്‍ത്താന ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നു വ്യക്തിഗത ഇനത്തില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേട്ടം കൈവരിക്കുന്ന 78 -ാമത്തെ വ്യക്തികൂടിയാണ് ഒമ്പതാം ക്ലാസുകാരിയായ ആയിഷ സുല്‍ത്താന. ഇതോടെ തീര്‍ന്നില്ല കുടുംബത്തിന്‍റെ ഗിന്നസ് മോഹങ്ങള്‍.

ഇക്കഴിഞ്ഞ ദിവസം ഇളയ മകള്‍ ജുവൈരിയക്കും ലഭിച്ചു ഗിന്നസ് ബുക്ക് അധികൃതരുടെ സാക്ഷ്യപത്രം. 30 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ തലയില്‍ കൈകള്‍ കോര്‍ത്തുവച്ചു ഇടതുകൈമുട്ടും വലതു കാല്‍മുട്ടും അതുപോലെ വലതു കൈമുട്ടും ഇടതു കാല്‍മുട്ടും തട്ടത്തക്കവിധത്തില്‍ ചുവടുകള്‍ വച്ച് ജുവൈരിയയും നേടി റിക്കാര്‍ഡ്.

നിലവിലെ യൂറോപ്പില്‍ നിന്നുമുള്ള 16 ചുവടുകള്‍ നേട്ടം മറികടന്നാണ് 54 ചുവടുകള്‍ എന്ന പുതിയ റിക്കാര്‍ഡ് ജുവൈരിയ ഇന്ത്യക്കാരിയുടെ പേരിലാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു ജുവൈരിയയുടെ പ്രകടനം. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്നു ഗിന്നസ് ബുക്കില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ അഞ്ചാം ക്ലാസുകാരി.

കുടുംബത്തിലെ മൂന്നു പേര്‍ ഗിന്നസ് ബുക്കില്‍ കയറി രാജ്യത്ത് റിക്കാര്‍ഡ് സ്ഥാപിച്ച കുടുംബത്തിന്‍റെ ഗിന്നസ് മോഹങ്ങള്‍ക്ക് ഇതോടെ വിരാമമാകുന്നില്ല. ലോകത്താദ്യമായി കുടുംബത്തിലെ മുഴുവന്‍ പേരും റിക്കാര്‍ഡ് നേടുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് സലീം പറഞ്ഞു.

ഭാര്യ റഷീദ മണ്ണുങ്ങച്ചാലിയും മകന്‍ മുഹമ്മദ് ഷഹിനും മറ്റൊരു മകള്‍ ഷസാനയും ഇതിനുള്ള തീവ്രശ്രമത്തിലാണ്. നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും കൈമുതലായ കുടുംബത്തിന് ഇത് വൈകാതെ സാധ്യമാകുമെന്ന് പൈതൃക വസ്തുക്കളുടെ സൂക്ഷിപ്പുകാരന്‍ കൂടിയായ സലീം പടവണ്ണ സാക്ഷ്യപ്പെടുത്തുന്നു.