കായിക മൈതാനം പൂര്‍ത്തിയായില്ല; എംഎല്‍എയ്ക്ക് നിവേദനം നല്‍കി
Monday, August 19, 2024 4:51 AM IST
നിലമ്പൂര്‍: അകമ്പാടം കായിക മൈതാനത്തിന്റെ പ്രവൃത്തി ഇനിയും നടത്താത്ത ചാലിയാര്‍ ഗ്രാമപഞ്ചായത്തിന്റെ മെല്ലെപോക്ക് നയത്തിനെതിരെ എന്‍സിപി ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റി പി.കെ. ബഷീര്‍ എംഎല്‍എയെ നേരില്‍ കണ്ട് നിവേദനം നല്‍കി.

അരനൂറ്റാണ്ടിലേറെകാലം കായിക താരങ്ങള്‍ കളിച്ചുവളരുകയും കായികപ്രേമികളുടെ ആര്‍പ്പുവിളികളാല്‍ മുഖരിതവുമായിരുന്ന കായിക മൈതാനം നഷ്ടമായപ്പോള്‍ സ്വകാര്യവ്യക്തി രണ്ട് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയിട്ടും കായിക മൈതാനം യഥാര്‍ഥ്യമാക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തുന്ന ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേയാണ് എംഎല്‍എയ്ക്ക് നിവേദനം നല്‍കിയത്.

ജില്ലാ, സംസ്ഥാന, ദേശീയമത്സരങ്ങളില്‍ ഇടം നേടിയ കായിക താരങ്ങള്‍ കളിച്ച് വളര്‍ന്ന പഞ്ചായത്തിലെ കായിക താരങ്ങള്‍ക്കാണ് ഇന്ന് കായിക മൈതാനമില്ലാത്ത അവസ്ഥ ഉണ്ടായിട്ടുള്ളതെന്നും നേതാക്കള്‍ അറിയിച്ചു. എന്‍സിപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് തോമസ് പാറപ്പുറം, സംസ്ഥാന സമിതി അംഗം ഷാഹുല്‍ ഹമീദ്, റസാഖ് കാപ്പാടന്‍, ചെരള അപ്പു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.