ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സഹൽ അബ്ദുൾ സമദ് (45+5’) മോഹൻ ബഗാന്റെ രണ്ടാം ഗോളും സ്വന്തമാക്കി. കിരീടം ഉറപ്പിച്ച മട്ടിലായിരുന്നു മോഹൻ ബഗാൻ രണ്ടാം പകുതിക്കിറങ്ങിയത്. എന്നാൽ, 55-ാം മിനിറ്റിൽ മൊറോക്കൻ താരം അലാഡിൻ അജറൈയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് മത്സരത്തിലേക്കു തിരിച്ചെത്തി.
58-ാം മിനിറ്റിൽ സ്പാനിഷ് താരം ഗില്ലെർമൊ ഹീറോ നോർത്ത് ഈസ്റ്റിന്റെ സൂപ്പർ ഹീറോയായി ബഗാന്റെ വലകുലുക്കി. അതോടെ മത്സരം 2-2 സമനിലയിൽ. തുടർന്ന് വിജയഗോളിനായി ഇരുടീമും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ ഷൂട്ടൗട്ട് കിരീട ജേതാവിനെ നിശ്ചയിച്ചു.