നയ്ബ് പെട്ടെന്നുതന്നെ പരിക്കുണ്ടെന്നു പറഞ്ഞ് മൈതാനത്തു കിടന്നു. ആ ഘട്ടത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാൻ രണ്ടു റണ്‍സിനു മുന്നിലായിരുന്നു. 83 ആയിരുന്നു പാർ സ്കോർ.
അടുത്ത പന്തിൽ ബംഗ്ലാദേശ് ബൗണ്ടറി നേടിയാൽ പാർ സ്കോറിൽ ബംഗ്ലാദേശ് മുന്നിലെത്തും. അതിനാൽ കളി മനഃപൂർവം വൈകിച്ച് മത്സരം അനുകൂലമാക്കാനാണു പരിശീലകൻ ട്രോട്ട് ഇടപെട്ടതെന്നാണ് ഉയരുന്ന ആരോപണം.