യുക്രെയ്ൻ വാർ
യുക്രെയ്ൻ വാർ
Saturday, June 22, 2024 12:27 AM IST
ഡുസൽഡോർഫ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ യുക്രെയ്ന്‍റെ പോരാട്ടവിജയം. ഗ്രൂപ്പ് ഇയിൽ സ്ലോവാക്യക്കെതിരേ ആദ്യപകുതിയിൽ പിന്നിട്ടുനിന്ന യുക്രെയ്ൻ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കി. ഇതോടെ പ്രീക്വാർട്ടർ സാധ്യതയും യുക്രെയ്ൻ നിലനിർത്തി.

43,910 കാണികൾ അണിനിരന്ന ഗാലറിയെ സാക്ഷിനിർത്തി 17-ാം മിനിറ്റിൽ ഇവാൻ ഷ്രാൻസ് സ്ലോവാക്യയെ മുന്നിലെത്തിച്ചു. 33-ാം മിനിറ്റിൽ യുക്രെയ്ന്‍റെ ടിംചിക് എടുത്ത ഗോൾ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു. രണ്ടാം പകുതിയിൽ തികച്ചും മാറിയ കളിയുമായാണ് യുക്രെയ്ൻ എത്തിയത്.

54-ാം മിനിറ്റിൽ മൈക്കോള ഷാപാരെങ്കോയിലൂടെ യുക്രെയ്ൻ സമനില പിടിച്ചു. തുടർന്ന് റോമൻ യാരെംചുക്കിന്‍റെ (80’) ഗോളിൽ ജയവും സ്വന്തമാക്കി. പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു യാരെംചുക്ക് എത്തിയത്. യുക്രെയ്നുവേണ്ടി പ്രമുഖ ടൂർണമെന്‍റിൽ സബ്സ്റ്റിറ്റ്യൂട്ടായെത്തി ഗോൾ നേടുന്ന രണ്ടാമത് മാത്രം താരമാണ് യാരെംചുക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.