കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: നാലംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: നാലംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
Saturday, August 31, 2024 12:35 AM IST
തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നാലംഗ ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്‍റെ നേതൃത്വത്തിലുള്ള ടാസ്ക്ഫോഴ്സിൽ കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ അന്പിളി എന്നിവരാണ് അംഗങ്ങൾ. പദ്ധതിക്കായി ആഗോള ടെൻഡർ രണ്ടു മാസത്തിനകം ക്ഷണിക്കുമെന്നു മന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രോജക്‌ട് മാനേജ്മെന്‍റ് കണ്‍സൾട്ടന്‍റിനെയും നിശ്ചയിക്കും. ഇതിനുള്ള സമയക്രമം നിശ്ചയിച്ചു. പദ്ധതിക്ക് കഴിഞ്ഞദിവസം കേന്ദ്രാനുമതി ലഭിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി, വെള്ളം, റോഡ് ഉൾപ്പെടെയുള്ള ബാഹ്യ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല നെറ്റ്‌വർക്ക് പ്ലാനിംഗ് കമ്മിറ്റിയെ നിയോഗിച്ചു. പദ്ധതി പ്രദേശത്തിനു പ്രത്യേക വ്യവസായ ടൗണ്‍ഷിപ്പ് പദവി നൽകും. ഏകജാലക സംവിധാനം ഒരുക്കും.

പദ്ധതിയുടെ മാസ്റ്റർപ്ലാൻ, വിശദ പഠന റിപ്പോർട്ട്, ടെൻഡർ രേഖകൾ എന്നിവ പൂർത്തിയായി. പാരിസ്ഥിതി ക അനുമതിയും ലഭിച്ചു. വ്യവസായ, വാണിജ്യ, പാർപ്പിട, പൊതുസേവന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർപ്ലാൻ.

3,806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50% ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 1,789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1,710 ഏക്കർ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു. പ്രാരംഭ നടപടി കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതെന്ന് പി. രാജീവ് പറഞ്ഞു.
1,710 ഏക്കറിൽ ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ


കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാനഭാഗമായ പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയിൽ 1,710 ഏക്കറിലാണ് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽവരിക. പുതുശേരി സെൻട്രലിൽ 1,137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണന്പ്രയിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു.

കേരളത്തിൽ 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022ൽ സംസ്ഥാനം ഏറ്റെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ എന്ന എസ്പിവി മുഖേനയാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുക.

ഭക്ഷ്യസംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ്, മെഡിസിനൽ കെമിക്കൽസ്, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, നോണ്‍ മെറ്റാലിക്-മിനറൽ പ്രോഡ‌‌ക്‌ട്സ്, റബർ-പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, സെമി കണ്ടക്‌ട‌‌‌‌‌‌റുകൾ, ഇന്‍റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്‍റഡ് സർക്യൂട്ട്, നാനോടെക് ഉത്പന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസ്, ഡാറ്റ പ്രോസസിംഗ് മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പിവിസി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നുവരും. പ്രാദേശിക-കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ഇവിടെ ആരംഭിക്കുന്നത്.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്പോൾ 55,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാകും. ഭക്ഷ്യസംസ്കരണം, ലൈറ്റ് എൻജിനിയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്‌ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.