തെക്കൻ ലബനനിൽ ഇസ്രേലി സേനയും ഹിസ്ബുള്ള ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഹിസ്ബുള്ളകൾ ഇസ്രയേലിലേക്ക് 190 റോക്കറ്റുകൾ തൊടുത്തു.
സമാധാനസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: ഇന്ത്യ ന്യൂഡൽഹി: ഇസ്രയേൽ-ലബനൻ അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് ഇന്ത്യ. ലബനനിലെ യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം ഡൽഹിയിൽ ആവശ്യപ്പെട്ടു.
യുഎൻ കേന്ദ്രങ്ങളുടെ പരിധി ലംഘിക്കാൻ പാടില്ലെന്ന തത്വം മാനിക്കാൻ എല്ലാവരും തയാറകണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രേലി ആക്രമണത്തിൽ ലബനനിലെ യുഎൻ സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആവശ്യം. പതിനായിരത്തിലധികം വരുന്ന സമാധാനസേനാംഗങ്ങളിലെ 900 പേർ ഇന്ത്യൻ സൈനികരാണ്.