വെസ്റ്റ് ബാങ്കിലെ മറ്റൊരു പ്രദേശമായ ടൂബാസിലെ അൽ ഫറാ അഭയാർഥി ക്യാന്പിൽനിന്നും ഇസ്രേലി സേന പിൻവാങ്ങി. ഇവിടുത്തെ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചതായി സേന അറിയിച്ചു.
ഇസ്രേലി സേന രണ്ടു പതിറ്റാണ്ടിനിടെ വെസ്റ്റ് ബാങ്കിൽ നടത്തുന്ന ഏറ്റവും വിപുലമായ റെയ്ഡിൽ 19 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഇതിൽ പലരും തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവരാണ്.
ഐക്യരാഷ്ട്രസഭയും ബ്രിട്ടനും വെസ്റ്റ് ബാങ്ക് റെയ്ഡിൽ ആശങ്ക രേഖപ്പെടുത്തി. റെയ്ഡിനായി ഇസ്രേലി സേന അവലംബിക്കുന്ന രീതികളും ജനങ്ങൾ കൊല്ലപ്പെടുന്നതും ഉത്കണ്ഠാജനകമാണെന്നു ബ്രിട്ടൻ പ്രതികരിച്ചു. സ്ഫോടനാത്മക സ്ഥിതിവിശേഷം കൂടുതൽ വഷളാക്കുന്ന നീക്കങ്ങളാണുണ്ടാകുന്നതെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് പറഞ്ഞു.