ആദ്യഭ്രമണം പൂർത്തിയാക്കി ആദിത്യ 1
ആദ്യഭ്രമണം പൂർത്തിയാക്കി ആദിത്യ 1
Thursday, July 4, 2024 12:59 AM IST
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം പൂര്‍ത്തിയാക്കി. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍റ്-1നു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലൂടെയാണ് ആദിത്യ എല്‍1 സൂര്യനെ വലംവച്ചത്. 2023 സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.

ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്‍റില്‍ (രണ്ട് ബഹിരാകാശ വസ്്തുക്കളുടെ ഗുരുത്വാകര്‍ഷണത്തിന്‍റെ ഫലമായുള്ള ആകര്‍ഷണ വികര്‍ഷണങ്ങള്‍ ഒരുപോലെ അനുഭവപ്പെടുന്ന സ്ഥാനങ്ങളാണു ലഗ്രാഞ്ച് പോയിന്‍റുകള്‍.

ഭൂമിക്കും സൂര്യനും അഞ്ച് ലഗ്രാഞ്ച് പോയിന്‍റുകളാണുള്ളത്. ഈ സ്ഥാനങ്ങളിലുള്ള വസ്തുക്കള്‍ ഭൂമിയിലേക്കോ സൂര്യനിലേക്കോ ആകര്‍ഷിക്കപ്പെടുകയോ അവയില്‍നിന്ന് അകന്നുപോവുകയോ ചെയ്യില്ല.) ആദിത്യ എല്‍1 എത്തിയത്. ആദ്യഭ്രമണം പൂര്‍ത്തീകരിച്ചത് 178 ദിവസമെടുത്താണ്. അഞ്ചു വര്‍ഷം സൂര്യനെ നിരീക്ഷിക്കുകയാണ് ആദിത്യ എല്‍1 ന്‍റെ ദൗത്യം.

ആദ്യത്തെ ഭ്രമണം പൂര്‍ത്തിയാക്കിയെങ്കിലും നിരവധിതവണ നിശ്ചിത ഭ്രമണപഥത്തില്‍നിന്ന് ആദിത്യ എല്‍1 വ്യതിചലിച്ചിരുന്നതായും പേടകം ഉദ്ദേശിച്ച പാതയില്‍നിന്നു വ്യതിചലിക്കാന്‍ ഇടയാക്കാവുന്ന കാരണങ്ങള്‍ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.