പിണറായിയെ ജയിലിലടയ്ക്കാൻ പറഞ്ഞവർ ഡൽഹിയിലെത്തി നിലപാടു മാറ്റി: പ്രധാനമന്ത്രി
പിണറായിയെ ജയിലിലടയ്ക്കാൻ  പറഞ്ഞവർ ഡൽഹിയിലെത്തി  നിലപാടു മാറ്റി: പ്രധാനമന്ത്രി
Thursday, July 4, 2024 12:59 AM IST
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിൽ അടയ്ക്കണമെന്ന് കേരളത്തിൽ ചെന്ന് പ്രസംഗിച്ചവർ, ഡൽഹിയിലെത്തുന്പോൾ ഇതേ അന്വേഷണ ഏജൻസിക്കെതിരേ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഴിമതിക്കാർക്കെതിരേ നടപടിയെടുക്കാൻ അന്വേഷണ ഏജൻസികൾക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അഴിമതിക്കാരായ ഒരാളും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗാരന്‍റിയാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

രാഷ്‌ട്രീയ വിലപേശലിനായി കേന്ദ്ര ഏജൻസികളെ കോണ്‍ഗ്രസ് ദുരുപയോഗിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് 2013ൽ പറഞ്ഞിരുന്നു.

കൂട്ടിലടച്ച തത്തയാണ് സിബിഐ എന്ന് സുപ്രീംകോടതി ആക്ഷേപിച്ചത് യുപിഎയുടെ കാലത്താണ്. രാജ്യത്തെ കാർന്നുതിന്നുന്ന ചിതലാണ് അഴിമതി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയുള്ള പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.