മൂന്നാം മോദി സർക്കാർ: വിവിധ മന്ത്രിമാർ ചുമതലയേറ്റു
മൂന്നാം മോദി സർക്കാർ: വിവിധ മന്ത്രിമാർ ചുമതലയേറ്റു
Wednesday, June 12, 2024 1:27 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വിവിധ നേതാക്കൾ ഇന്നലെ അധികാരമേറ്റു. അമിത് ഷാ, എസ്. ജയശങ്കർ, അശ്വനി വൈഷ്ണവ്, ജെ.പി. നഡ്ഡ തുടങ്ങി വിവിധ നേതാക്കൾ അതത് മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രധാന മന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റിരുന്നു. പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം, ആണവോർജം, ബഹിരാകാശം എന്നീ വകുപ്പുകളാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. കേന്ദ്ര സഹകരണ മന്ത്രിയായും അമിത് ഷാ ഇന്നലെ ചുമതലയേറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷായുടെ രണ്ടാമൂഴമാണിത്. പാർട്ടി ആസ്ഥാനത്തെത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് പാർട്ടി അധ്യക്ഷൻകൂടിയായ ജെ.പി. നഡ്ഡ അധികാരമേറ്റത്.

മൂന്നാം മോദി സർക്കാരിൽ ആരോഗ്യവകുപ്പാണ് നഡ്ഡ കൈകാര്യം ചെയ്യുന്നത്. റെയിൽവേ മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് അശ്വനി വൈഷ്ണവ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെത്തിയത്. പത്തു വർഷത്തിനിടയ്ക്ക് റെയിവേ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ കേന്ദ്രസർക്കാരിനു സാധിച്ചെന്നും അതു തുടരുമെന്നും ചുമതലയേറ്റ ശേഷം അശ്വനി വൈഷ്ണവ് പറഞ്ഞു.

വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കറും ഇന്നലെ രാവിലെയോടെ ചുമതലയേറ്റു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധം വളർത്താനുള്ള കൂടുതൽ ശ്രമം തുടരുമെന്നും ജയശങ്കർ ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

വനിതാ ശിശു വികസന മന്ത്രിയായി ജാർഖണ്ഡിൽ നിന്നുള്ള ബിജെപി നേതാവ് അന്നപൂർണാ ദേവി ഇന്നലെ രാവിലെ ചുമതലയേറ്റു. സ്മൃതി ഇറാനിയുടെ പിൻഗാമിയായാണ് 55കാരിയായ അന്നപൂർണാ ദേവി അധികാരമേറ്റത്. കേന്ദ്ര കൃഷി മന്ത്രിയായി ശിവരാജ് സിംഗ് ചൗഹാനും വൈദ്യുതി മന്ത്രിയായി മനോഹർ ലാൽ ഖട്ടറും ചുമതലയേറ്റു.

വാർത്താവിനിമയ മന്ത്രിയായി ജ്യോതിരാദിത്യ സിന്ധ്യയും മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായി ജിതൻ റാം മാഞ്ചിയും ചുമതല ഏറ്റെടുത്തു. മൂന്നാം മോദി സർക്കാരിൽ ഏറ്റവും പ്രായം കൂടിയ മന്ത്രിയാണ് മാഞ്ചി. കുടുംബത്തോടൊപ്പമെത്തിയാണ് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ഭക്ഷ്യ സംസ്കരണ-വ്യവസായ മന്ത്രിയായി ചുമതലയേറ്റത്. കൂടാതെ വിവിധ വകുപ്പുകളിലെ സഹമന്ത്രിമാരും ഇന്നലെ ചുമതല ഏറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.