പുതിയ തീരുമാനവുമായി യുജിസി; സർവകലാശാലകളിൽ വർഷത്തിൽ രണ്ടുതവണ പ്രവേശനം
പുതിയ തീരുമാനവുമായി യുജിസി; സർവകലാശാലകളിൽ വർഷത്തിൽ  രണ്ടുതവണ പ്രവേശനം
Wednesday, June 12, 2024 1:27 AM IST
ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകൾക്ക് വർഷത്തിൽ രണ്ട് തവണ പ്രവേശനാനുമതി നല്കാൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) ഒരുങ്ങുന്നു.

യുജിസിയുടെ പുതിയ തീരുമാനപ്രകാരം 2024-25 അധ്യയനവർഷം മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ട് തവണ പ്രവേശന നടപടികൾ സ്വീകരിക്കാൻ കഴിയും. ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി രൂപീകരിക്കുന്നതെന്ന് യുജിസിയുടെ ചെയർമാൻ പ്രഫ. മമിദാല ജഗദേഷ് കുമാർ പറഞ്ഞു.

നിലവിൽ ജൂലൈ-ഓഗസ്റ്റിൽ തുടങ്ങി മേയ്-ജൂണിൽ അവസാനിക്കുന്ന അക്കാദമിക രീതിയാണ് രാജ്യത്തെ സർവകലാശാലകൾ പിന്തുടരുന്നത്. യുജിസിയുടെ പുതിയ നിയമമനുസരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലും പ്രവേശനം നടത്തും.

ആദ്യ പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് നേരത്തെ അടുത്ത അധ്യയന വർഷം വരെ ഒരു വർഷം കാത്തിരിക്കണമായിരുന്നു. എന്നാൽ പുതിയ പദ്ധതി പ്രകാരം ആദ്യ പ്രവേശനപ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാതെ പോകുന്ന വിദ്യാർഥികൾക്ക് അതേ അധ്യയനവർഷത്തിൽ രണ്ടാമത് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കും. ഇത് വിദ്യാർഥികൾക്കുണ്ടാകുന്ന സമയനഷ്ടം തടയുമെന്ന് യുജിസി വ്യക്തമാക്കി.

യുജിസിയുടെ കീഴിലുള്ള ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി പോലുള്ള വിദൂരവിദ്യാഭ്യാസ മേഖലയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശന നടപടികൾ നടപ്പിലാക്കിയത് വൻ വിജയമായിയിരുന്നു. ഇത് കൂടുതൽ വിദ്യാർഥികൾക്ക് ഗുണമുണ്ടാക്കിയെന്ന് കണ്ടതിനാൽ റെഗുലർ കോഴ്സുകളിലേക്കും ഈ നയം വ്യാപിപ്പിക്കാൻ യുജിസി തീരുമാനിക്കുകയായിരുന്നു.

ഈ പദ്ധതി നിലവിൽ വന്നാൽ വർഷത്തിൽ രണ്ടു തവണ കാന്പസ് ഇന്‍റർവ്യൂ അടക്കമുള്ള കാര്യങ്ങൾ നടക്കുമെന്നും ഇത് വിദ്യാർഥികൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും യുജിസി അഭിപ്രായപ്പെട്ടു.

എന്നാൽ, ഈ നയം നിർബന്ധമായും സർവകലാശാലകൾ നടപ്പിലാക്കേണ്ടതില്ലെന്ന് യുജിസി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപകരുടെയും ലഭ്യതയനുസരിച്ച് അതത് സ്ഥാപങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും യുജിസി ചെയർമാൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.