മുല്ലപ്പെരിയാറിൽ അടക്കം ഒന്പതു പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ അടക്കം ഒന്പതു  പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒന്പതു പുതിയ ഡാമുകൾ നിർമിക്കാൻ സർക്കാരിനു പദ്ധതിയുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.

പ്രളയനിയന്ത്രണത്തിനായി പെരിയാർ, ചാലക്കുടി, ചാലിയാർ, പന്പ, അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമിക്കാനും സർക്കാർ നടപടി തുടങ്ങി.

ഇതിൽ മൂന്നു ഡാമുകളുടെ നിർമാണത്തിന്‍റെ പ്രാരംഭഘട്ടമെന്ന നിലയിൽ പഠനം വരെ പൂർത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ മുൻനിർത്തിയാണു പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിപിആർ തയാറാക്കിയിട്ടുണ്ട്.

പാരിസ്ഥിതിക ആഘാതപഠനത്തിനു കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി ശ്രമം തുടർന്നുവരികയാണ്. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്‍റെ നയമെന്നു മന്ത്രി വ്യക്തമാക്കി.

കാവേരിട്രൈബ്യൂണൽ ഉത്തരവ് പ്രകാരം പാന്പാർ സബ് ബേസിനിൽ മൂന്നു പദ്ധതികളിലായി മൂന്നു ഡാമുകൾക്കു വേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തിയിട്ടുണ്ട്.

പാന്പാർ നദീതടത്തിൽനിന്നു കേരളത്തിന് അനുവദിച്ച മൂന്നു ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാന്പാർ സബ് ബേസിനിൽ ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർ ചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകൾ നിർമിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

കാവേരി നദീ ട്രൈബ്യൂണലിന്‍റെ ഉത്തരവു പ്രകാരം ഭവാനി ബേസിനിൽ അനുവദിച്ച ആറു ടിഎംസി ജലത്തിൽനിന്ന് 2.87 ടിഎംസി ജലം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി ചിറ്റൂരിൽ ശിരുവാണി പുഴയ്ക്കു കുറുകേ ഡാം നിർമിക്കുന്നതിനുള്ള പഠനം നടത്തിയിട്ടുണ്ട്.

ഇതിന്‍റെ വിശദമായ പദ്ധതിരേഖ കേന്ദ്ര ജലകമ്മീഷന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി പുഴയുടെ പോഷകനദിയായ കാരപ്പാറ പുഴയിൽ അണക്കെട്ട് നിർമിക്കാനും പദ്ധതിയുണ്ട്. ഇതുവഴി ചാലക്കുടി പുഴയിൽ പ്രളയം തടയുന്നതിനും കാർഷിക ആവശ്യത്തിനായി ജലം ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019ലെ പ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ അന്പിട്ടാൻപൊട്ടിയിൽ പ്രളയനിയന്ത്രണ അണക്കെട്ടിന്‍റെ സാധ്യതാ പഠനത്തിനായുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.