മനു തോമസ് നൽകിയ പരാതികളിൽ തെളിവില്ലെന്ന് എം.വി. ജയരാജൻ
മനു തോമസ് നൽകിയ പരാതികളിൽ തെളിവില്ലെന്ന് എം.വി. ജയരാജൻ
Wednesday, June 26, 2024 12:58 AM IST
കണ്ണൂർ: കണ്ണൂർ ജില്ലാ കമ്മിറ്റിയംഗത്തെ ഒഴിവാക്കിയ നടപടിയിൽ വിശദീകരണവുമായി ജില്ലാ നേതൃത്വം. സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ലെന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സ്വര്‍ണ കള്ളക്കടത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കും എതിരായ പാർട്ടിയാണിത്. മാഫിയസംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരേ പാര്‍ട്ടിയുടെ നേതൃത്വത്തിലും ബഹുജന സംഘടനകളുടെ നേതൃത്വത്തിലും നിരവധി തവണ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഇതു മുന്പും നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞതാണെന്നും എം. ഷാജറിനെതിരേ മനു തോമസ് നൽകിയ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മനു തോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂർവം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്‌‌ട്രീയം വിടണമെങ്കിൽ ഒരാൾ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 മാസമായി പാര്‍ട്ടി യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും മനു തോമസ് പങ്കെടുക്കാറില്ല. 2024-ല്‍ പാര്‍ട്ടി മെംബര്‍ഷിപ് പുതുക്കിയിട്ടുമില്ല. മനു തോമസ് നൽകിയ പരാതി പാർട്ടിക്കു നല്കിയിരുന്നു.

അന്വേഷണത്തിൽ പരാതിയിൽ യാതൊരു കഴമ്പോ തെളിവോയില്ലെന്നു വ്യക്തമായതായി എം.വി. ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.