ഹിസ്ബുള്ളകൾ തൊടുത്ത ഡ്രോൺ ലബനീസ് അതിർത്തിയിൽനിന്ന് ഇസ്രയേലിലൂടെ 70 കിലോമീറ്റർ സഞ്ചരിച്ചതും ലക്ഷ്യത്തിൽ പതിച്ചതും ഇസ്രേലി സുരക്ഷാകേന്ദ്രങ്ങളെ ഞെട്ടിച്ചു.
റോക്കറ്റുകൾക്കൊപ്പം ഡ്രോണുകളും തൊടുത്തുകൊണ്ടാണ് ഹിസ്ബുള്ളകൾ ഇസ്രേലി സുരക്ഷാ സംവിധാനങ്ങളെ മറികടന്നത്.ഇന്നലെ ഹിസ്ബുള്ളകൾ നൂറിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്കു വിട്ടു.
ടെൽ അവീവ്, ഹൈഫ നഗരങ്ങളിലും ഗലീലി പ്രദേശത്തും മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. റോക്കറ്റാക്രമണങ്ങളിൽ 13 പേർക്കു പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിനു പിന്നാലെ ഇസ്രേലി സേന ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ലബനനിൽ വ്യോമാക്രമണങ്ങൾ നടത്തി.