കടുത്തുരുത്തി ബസ് ബേ ടെര്‍മിനല്‍ സ്ഥലമെടുപ്പിന് അന്തിമ പരിശോധന
Saturday, September 28, 2024 7:36 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ബസ് ബേ ടെര്‍മിനല്‍ സ്ഥലമെടുപ്പ് നടപടികളില്‍ അന്തിമ പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് 4.24 കോടി രൂപ അനുവദിച്ചു.

കോട്ടയം - എറണാകുളം റോഡില്‍ കടുത്തുരുത്തി ടൗണില്‍ വലിയപാലത്തിന് സമാന്തരമായി ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കാനുപകരിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന കടുത്തുരുത്തി ബസ് ബേ ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ തീര്‍പ്പാക്കുന്നതിനുള്ള പരിശോധനകളാണ് നടന്നത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ടീമാണു പരിശോധന നടത്തിയത്.

ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനു രണ്ട് ദേവാലയ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വലിയപള്ളിയുടെയും താഴത്തുപള്ളിയുടെയും ഭാഗത്തേക്ക് ബൈപ്പാസില്‍നിന്ന് ഇറങ്ങാനും കയറാനും കഴിയുന്ന നിലയില്‍ റോഡ് സൗകര്യം ഉറപ്പ് വരുത്തും.

ബൈപ്പാസില്‍നിന്നു പള്ളി റോഡിലേക്ക് വരാനുള്ള സര്‍വീസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണയിച്ചിട്ടുള്ള സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് എന്‍ജിനിയറിംഗ് വിഭാഗവും റവന്യു ലാന്‍ഡ് അക്വിസിഷന്‍ വിഭാഗവും നടപടി സ്വീകരിക്കും.

ടെര്‍മിനല്‍ മോഡലില്‍ സമാന്തര പാലമാണ് നിര്‍മിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ളത്. 46.80 മീറ്റര്‍ നീളത്തില്‍ വലിയതോടിനു കുറുകെ നിര്‍മിക്കുന്ന ബസ് ബേയ്ക്ക് അഞ്ച് മീറ്റര്‍ മുതല്‍ 10.70 മീറ്റര്‍ വരെ വീതിയാണുള്ളത്. ബസ് ബേ നിര്‍മാണത്തിന് 18 പൈലുകളിലായി മൂന്ന് സ്പാനുകളാണുള്ളത്. ടൗണിന്റെ ആരംഭത്തില്‍ അഞ്ച് മീറ്റര്‍ വീതിയിലും 13.80 മീറ്റര്‍ നീളത്തിലും ആദ്യ സ്പാനിലാണ് തുടങ്ങുന്നത്.


രണ്ടും മൂന്നും സ്പാനുകളിലായി 33 മീറ്റര്‍ നീളത്തിലും 10.70 മീറ്റര്‍ വീതിയിലും ടെര്‍മിനല്‍ അവസാനിക്കും. തുടര്‍ന്ന് ഇരുവശങ്ങളിലും ബസ് ബേയിലേക്ക് കയറിയിറങ്ങുനനതിനുള്ള സൗകര്യമുറപ്പാക്കാന്‍ അപ്പ്രോച്ച് റോഡ് നിര്‍മാണവും പദ്ധതിയിലുണ്ട്. ബസ് ബേ ടെര്‍മിനലിന്‍റെ ഇരുവശത്തും ഫുട്പാത്ത് നിര്‍മിക്കും.

ബസ് ബേയില്‍ യാത്രക്കാര്‍ക്ക് നില്‍ക്കുന്നതിനായി 33 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും സ്ഥലസൗകര്യം ഉറപ്പ് വരുത്തും. മൂന്ന് മീറ്റര്‍ വീതിയില്‍ ആദ്യ സ്പാനില്‍ ആരംഭിക്കുന്ന റോഡിലൂടെ രണ്ടും മൂന്നും സ്പാനുകളിലായി 7.50 മീറ്റര്‍ വീതിയില്‍ ബസുകള്‍ക്ക് സൗകര്യപ്രദമായി കടന്നു പോകാന്‍ കഴിയും.

മോന്‍സ് ജോസഫ് എംഎല്‍എ, ബസ് ബേയ്ക്ക് സ്ഥലം ലഭ്യമാക്കാനുള്ള സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയെ പ്രതിനിധീകരിച്ചു വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, പൂഴിക്കോല്‍ സെന്‍റ് ആന്‍റണീസ് പള്ളിയെ പ്രതിിധീകരിച്ചു വികാരി ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍, സെന്‍റ് മേരീസ് ഫൊറോനാ വലിയപള്ളി സഹവികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത്,

പിഡബ്ല്യുഡി റോഡസ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ജോസ് രാജന്‍, കടുത്തുരുത്തി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ രഞ്ചു ബാലന്‍, കോട്ടയം പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ കിരണ്‍ ലാല്‍, റവന്യൂ ലാന്‍ഡ് അക്വിസിഷന്‍ മീനച്ചില്‍ താലൂക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.