മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കലിന്‍റെ സംഭാവനകള്‍ മഹത്തരം: മാര്‍ പെരുന്തോട്ടം
Friday, September 27, 2024 7:24 AM IST
കോട്ടയം: ആഗോളസഭയ്ക്കും സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ചു ചങ്ങനാശേരി അതിരൂപതയ്ക്കും മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.

ബൈബിള്‍ പണ്ഡിതനും പ്രഭാഷകനുമായ റവ.ഡോ. മാത്യു വെള്ളാനിക്കലിന്‍റെ നവതി ആഘോഷത്തോടനുബന്ധിച്ച് അപ്പൊസ്‌തലിക് ഒബ്ലേറ്റ്‌സ് സിസ്‌റ്റേഴ്‌സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം.

സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും വേണ്ടി അദ്ദേഹം സ്ഥാപിച്ച് ദൈവശാസ്ത്ര പഠന കേന്ദ്രമാണു മാര്‍ത്തോമ വിദ്യാനികേതന്‍. പൗരസ്ത്യ ദൈവശാസ്ത്രം വളര്‍ത്തിയെടുക്കുന്നതിലെ മല്പാന്‍ വെള്ളാനിക്കലിന്‍റെ സേവനം എക്കാലത്തും സ്മരിക്കപ്പെടുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പഠനശിബിരം വടവാതൂര്‍ സെന്‍റ് തോമസ് അപ്പൊസ്‌തലിക് സെമിനാരി റെക്‌ടര്‍ റവ.ഡോ. സ്‌കറിയ കന്യാകോണില്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ അനു കുരിശുംമൂട്ടില്‍, റവ.ഡോ. പോളി മണിയാട്ട്, മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


നവതി സ്മരണികയും മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ എഴുതിയ പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാംലേഖനം എന്ന പുസ്തകവും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

റവ.ഡോ. അലക്‌സ് കൊല്ലംകളം, റവ.ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ എന്നിവര്‍ മോഡറേറ്റർമാരായിരുന്നു. ഫാ. ഫ്രാന്‍സിസ് വടക്കേയറ്റം, സിസ്റ്റര്‍ ഫിലോമി കുളംകുത്തിയില്‍, പ്രഫ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍പ്രസംഗിച്ചു.