മെഡിക്കൽ കോളജിലെ ചാർജ് വർധന: എഎപിയുടെ ഭവന സന്ദർശനവും ഒപ്പുശേഖരണവും
Friday, September 27, 2024 7:24 AM IST
അതിരമ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ഐസിയുവിനും വെന്‍റിലേറ്ററിനും പാവപ്പെട്ട രോഗികളിൽനിന്നും അന്യായ ഫീസ് ഈടാക്കാൻ തീരുമാനിച്ച ആശുപത്രി വികസന സമിതിയുടെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും അതിരമ്പുഴ പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ച് പൊതുജനങ്ങളിൽനിന്നും ഒപ്പ് ശേഖരിക്കാൻ ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പൊതുജനങ്ങൾ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണ ജോർജിന് അയച്ചുകൊടുക്കും.


പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജോയി ചാക്കോ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് കുര്യൻ ഉദ്ഘാടനം ചെയ്തു.

സജി ഇരുപ്പുമല, പി.ജെ. ജോസഫ്, ത്രേസ്യാമ്മ അലക്സ്, മിനി ബെന്നി, ലൂസി തോമസ്, ബെന്നി ലൂക്കാ, വർഗീസ് മഞ്ചേരിക്കളം, വർക്കി ചെമ്പനാനി തുടങ്ങിയവർ പ്രസംഗിച്ചു.