ഇടയാഴം -കല്ലറ റോഡിന്‍റെ വീതിക്കുറവ് അപകടം പതിവാക്കുന്നു
Friday, September 27, 2024 7:37 AM IST
വെച്ചൂർ: ഇടയാഴം- കല്ലറ വെച്ചൂർ റോഡിലെ വീതിക്കുറവും കൊടുംവളവുകളും വാഹനാപകടങ്ങൾ പതിവാക്കുന്നു. ഭാരവാഹനങ്ങളടക്കം അമിത വേഗത്തിൽ പായുന്ന റോഡിൽ ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരും തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.

ഇന്നലെ ഉച്ചയ്ക്ക് കൊടുതുരുത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കഴിഞ്ഞ ദിവസം വല്യാറവളവിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം പാടത്തേക്ക് മറിഞ്ഞ് കല്ലറ സ്വദേശിയായ യുവാവ് മരിച്ചു.

യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കോട്ടയം മെഡിക്കൽ കോളജിൽ ഇപ്പോഴും ചികിൽസയിലാണ്. ഇതേവളവിൽ യുവാവ് മരണപ്പെട്ട അപകടത്തിന് പിന്നാലെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു പിക്കപ്പ് വാനിന്‍റെ ഡ്രൈവർക്ക് പരിക്കേറ്റു.


വൈക്കം, ചേർത്തല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കല്ലറ, നീണ്ടൂർ , കൈപ്പുഴ,കടുത്തുരുത്തി കുറുപ്പന്തറ, കുറവിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി പോകുന്നത്.

ഇടയാഴം - കല്ലറ റോഡിന്‍റെ വീതി വർധിപ്പിക്കുന്നതിനും വളവുകൾ നിവർത്തുന്നതിനും നടപടി സ്വീകരിച്ചാൽ മാത്രമേ വാഹന അപകടങ്ങൾ കുറയ്ക്കാനാകുവെന്ന് നാട്ടുകാർ പറയുന്നു.