കായലും പുഴയും പാടങ്ങളും പിന്നെ ജൈവവൈവിധ്യവും
Saturday, September 28, 2024 5:29 AM IST
കോട്ടയം: വേമ്പനാട് കായല്‍ അതിരിടുന്ന പച്ചപുതച്ച മനോഹര ഗ്രാമത്തിന്‍റെ കാര്‍ഷികപ്പെരുമയ്ക്ക് ദേശീയ അംഗീകാരം.

കുമരകം പഞ്ചായത്തിന്‍റെ കരുതലില്‍ പച്ചപിടിപ്പിച്ച ഗ്രാമഭംഗിക്ക് ദേശീയ ഗ്രാമീണ ടൂറിസം ബഹുമതി സ്വന്തമായിരിക്കുന്നു. തെങ്ങിന്‍തലപ്പുകള്‍ക്കു മീതെ പച്ചപ്പട്ടുപോലെ വിശാലമായ നെല്‍പാടങ്ങള്‍ക്ക് അരഞ്ഞാണം ചാര്‍ത്തിയ മണ്‍ചിറകളില്‍ നിറയെ മാവും പുളിയും പ്ലാവും. കായല്‍ക്കാറ്റിനെ തഴുകുന്ന മീനച്ചിലാറും അവിടെനിന്നുള്ള അനേകം ചെറുതോടുകളും. നീലകലര്‍ന്ന വയലറ്റ് ആമ്പല്‍പ്പൂക്കളുടെ വര്‍ണമാരി. പത്തോളം ഇനം നാട്ടുമാവുകള്‍ ഇവിടെ കായ്ഫലം തരുന്നു.

തോടുകളിലൂടെ നീന്തിനീങ്ങുന്ന താറാവിന്‍കൂട്ടം. വ്യത്യസ്തമായ പക്ഷികളും പറവകളും ചെടികളും മാത്രമല്ല പെരുമയേറിയ കരിമീനും വരാലും താറാവിറച്ചിയും താറാവുമുട്ടയും കൊഞ്ചും ചെമ്മീനും തെങ്ങിന്‍കള്ളും കുമരകത്തിന്‍റെ രുചിവൈവിധ്യമാണ്. വന്‍കിട റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമുണ്ടെങ്കിലും അപ്പര്‍ കുട്ടനാടിന്‍റെ സൗന്ദര്യറാണിയായി കുമരകം ഗ്രാമം ലോകമെമ്പാടും അറിയപ്പെടുന്നു.

കാളയും കലപ്പയും ഉഴുതുമറിക്കുന്ന വിശാലമായ പാടശേഖരങ്ങള്‍. നെല്‍പ്പാടങ്ങളെ കരുതലോടെ കാത്ത് മുടങ്ങാതെ കൃഷിയിറക്കുന്നവരാണ് കുമരകംകാര്‍.

രാപ്പകല്‍ പാടത്തും വരമ്പത്തും പണിയെടുക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമുള്ള നാട്. കൊതുമ്പുവള്ളം മുതല്‍ ചുണ്ടന്‍വള്ളങ്ങള്‍വരെ കാഴ്ചയുടെ വിസ്മയമായി മാറിയ ഭൂപ്രദേശം. വേമ്പനാട് കായലിലൂടെ ഒഴുകിനീങ്ങുന്ന കെട്ടുവള്ളങ്ങളും ഹൗസ് ബോട്ടുകളുമൊക്കെ വിനോദസഞ്ചാരികളുടെ ഹൃദയം കവരുന്നു. കായലോരത്തും പാടങ്ങളിലും മരച്ചില്ലകളിലും നിരയായി വിരുന്നെത്തുന്ന പക്ഷിയിനങ്ങള്‍. കൂടാതെ ദേശാടനക്കിളികളുടെ വരവും പോക്കും കുമരകത്തിന് അഴകു ചാര്‍ത്തുന്നു.


കുമരകത്തിന്‍റെ കാര്‍ഷിക വൈവിധ്യം ചെറുതൊന്നുമല്ല. ഉമ, ജ്യോതി നെല്ലിനങ്ങള്‍ പറയും പത്താഴവും നിറയെ കരുതല്‍ തരുന്ന സമൃദ്ധിയുടെ മണ്ണാണിത്. വിരിപ്പ്, പുഞ്ച എന്നീ രണ്ട് കൃഷികള്‍ക്കാണ് ദേശക്കാര്‍ പക്കംനോക്കി വിത്തെറിയുന്നത്. വിതയും കൊയ്ത്തുമൊക്കെ നാട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും വലിയൊരു കാര്‍ഷിക ഉത്സവംതന്നെ. മലവെള്ളം കുത്തിയൊഴുകി വരുന്ന മഴമാസങ്ങിലെ വെള്ളപ്പൊക്കവും ഇന്നാടിന് ദുരിതത്തെക്കാള്‍ ആഘോഷവും ആവേശവുമാണ്. മലവെള്ളത്തിന്‍റെ അകമ്പടിയായാണ് ഊത്തമീന്‍ കൂട്ടമായി വരിക.

കൂരലും പുല്ലനുമൊക്കെ വലയെറിഞ്ഞു പിടിക്കുന്നതും ഉത്സവംതന്നെയാണ്. ആണ്ടില്‍ മഴച്ചാര്‍ത്തോടെ വരുന്ന രണ്ടു മൂന്നു വള്ളംകളികളും മറ്റ് ആഘോഷങ്ങളും. രാജ്യത്ത് മണ്‍സൂണ്‍ ടൂറിസത്തില്‍ ഒന്നാംസ്ഥാനത്ത് കുമരകമാണ്. ഒരു നെല്ലും ഒരു മീനും കൃഷിരീതിയും കുമരകത്തിന്റെ കാര്‍ഷിക സംഭാവനയാണ്.

വനിതാ തൊഴിലാളികളും കുടുംബശ്രീ കൂട്ടായ്മയും പാടശേഖരസമിതികളുമൊക്കെ ചേരുന്നതാണ് ഇവിടത്തെ കൃഷി. കാര്‍ഷിക പഴമയുടെ ശേഷിപ്പുകളായി വീടുകളില്‍ ഇപ്പോഴുമുണ്ട് പുരാതനമായ കാര്‍ഷികോപകരണങ്ങള്‍. പറ, പത്താഴം, ചിക്കുപായ, ചെമ്പ്, വല, വട്ടി, കോരി, മീന്‍കൂട, നാഴി, ചക്രം തുടങ്ങി ഒട്ടേറെ കാര്‍ഷിക ഉപകരണങ്ങള്‍. കൃഷിയെയും പ്രകൃതിയെയും കണ്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കാന്‍ കൂടിയാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ്.

റെജി ജോസഫ്