ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥലം ലഭിക്കുമെന്ന് എംഎൽഎ
Friday, July 5, 2024 10:52 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് നിർദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽനിന്നു 50 സെന്‍റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിനു തീരുമാനമായത്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു. മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ലഭ്യമാക്കുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കത്ത് നൽകിയെങ്കിലും ആഭ്യന്തര വകുപ്പിന്‍റെ എതിർപ്പുമൂലം സ്ഥലം വിട്ടുകിട്ടിയിരുന്നില്ല.

തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കപ്പെടാതെ തർക്കങ്ങളിൽപ്പെട്ടിരിക്കുകയായിരുന്നു.

യോഗത്തിലെ തീരുമാന പ്രകാരം റവന്യു വകുപ്പിലേക്ക് സ്ഥലം വിട്ടുനൽകുന്നതോടുകൂടി മുൻപ് നിർത്തിവച്ചിരുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കൂടാതെ മിനി സിവിൽ സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ തുടക്കം കുറിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.