ജില്ലയിൽ റേഷന്‍ വിതരണം പൂര്‍ണമായി സ്തംഭിച്ചു
Tuesday, July 9, 2024 12:14 AM IST
കോട്ടയം: വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പു സമരത്തില്‍ ജില്ലയിലെ റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസം പൊതു അവധി ദിവസങ്ങളായിരുന്നു.

ഇന്നലെ തുടങ്ങിയ സമരം ഇന്നേ അവസാനിക്കൂ. ഇതോടെ നാലു ദിവസം കട അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജൂണ്‍ മാസത്തെ റേഷന്‍ വിതരണം അവസാനിച്ചത്. ജൂലൈ മാസത്തിലെ റേഷന്‍ വിതരണം ഇനി നാളെയെ ആരംഭിക്കൂ. നാലു ദിവസം കടയടഞ്ഞു കിടന്നതോടെ റേഷന്‍ വാങ്ങാനാവാതെ ആളുകള്‍ ബുദ്ധിമുട്ടി. സമരം അറിയാതെ പലരും ഇന്നലെ റേഷന്‍ സാധനങ്ങള്‍ വാങ്ങാൻ കടകളിലെത്തി മടങ്ങി.

സിഐടിയുവിന്‍റേത് ഉള്‍പ്പെടെ നാലു സംഘടനകള്‍ അടങ്ങിയ സംയുക്ത റേഷന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തിലാണ് സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് 48 മണിക്കൂര്‍ രാപകല്‍ സമരം. എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ ഇന്ന് സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്.

വേതനവര്‍ധനയാണ് റേഷന്‍ കടയുടമകളുടെ പ്രധാന ആവശ്യം. 2018ൽ വര്‍ധിപ്പിച്ച 18,000 രൂപയാണ് ഇപ്പോഴും ലഭിക്കുന്നത്. ഈ തുകയില്‍നിന്നു വേണം വാടക, സെയില്‍സ്മാന്‍റെ കൂലി, വൈദ്യുതി ചാര്‍ജ് എന്നിവ നല്‍കാന്‍. പല തവണ വേതനം വര്‍ധിപ്പിക്കാമെന്നു പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. ക്ഷേമനിധി വിഹിതമായി കടയുടമകളില്‍നിന്ന് 300 രൂപ വീതം പിടിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വിഹിതം അടയ്ക്കുന്നില്ല. കേരള റേഷനിംഗ് ഓര്‍ഡര്‍ അനുസരിച്ചാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കെടിപിഡിഎസ് എന്ന പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.


ഇതിന്‍ പ്രകാരം കടകള്‍ക്ക് 300 സ്‌ക്വയര്‍ ഫിറ്റ് വേണം, നിര്‍ബന്ധമായും എല്ലാ കടകളിലും സെയില്‍സ്മാനും വേണം. ഇതു പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്തതാണെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. ആവശ്യത്തിനു സാധനങ്ങല്‍ നല്‍കാതെ കെ. സ്റ്റോര്‍ ലൈസന്‍സ് നിര്‍ബന്ധിച്ച് എടുപ്പിക്കുന്നതിനെതിരേയും കടയുടമകളില്‍ പ്രതിഷേധമുണ്ട്.

രണ്ടു വര്‍ഷം മൂമ്പ് 13 മാസം തുടര്‍ച്ചയായി കാര്‍ഡുടമകള്‍ക്ക് നല്‍കിയ കിറ്റിന്‍റെ കമ്മീഷന്‍ തുകയും ഇതുവരെ നല്‍കിയിട്ടില്ല. ആകെ രണ്ടു മാസത്തെ കമ്മീഷന്‍ മാത്രമാണ് അനുവദിച്ചത്. കിറ്റു വിതരണ കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ കാട്ടുന്ന നിസംഗതയില്‍ ശക്തമായ പ്രതിഷേധത്തിലാണ് കടയുടമകള്‍.