കാന്‍റീൻ നിർമാണത്തിൽ നടന്നത് വൻ അഴിമതി: ജോസഫ് വാഴയ്ക്കൻ
Monday, July 8, 2024 10:49 PM IST
കാഞ്ഞിരപ്പള്ളി: വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും കമ്മീഷൻ അടിച്ചുമാറ്റാനായി ആകരുതെന്നും കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി മെംബർ ജോസഫ് വാഴയ്ക്കൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്‍റീൻ നിർമാണത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആശുപത്രി കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാന്‍റീൻ നിർമാണത്തിന്‍റെ മറവിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. 75 ലക്ഷം മുടക്കി നിർമിച്ച കെട്ടിടത്തിൽ കാന്‍റീൻ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ലെന്നത് അഴിമതി വ്യക്തമാക്കുന്നു. വികസനമെന്ന പേരിൽ ജനറൽ ആശുപത്രിയിൽ നടക്കുന്നത് പ്രഹസനമാണ്. ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എങ്ങനെ കൊടുത്തു എന്നതിലും കരാറുകാരൻ എത്ര കൈക്കൂലി ഇതിനു ചെലവഴിച്ചു എന്നതിലും വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ജോസഫ് വാഴയ്ക്കൻ കൂട്ടിച്ചേർത്തു.


യുഡിഎഫ് മണ്ഡലം ചെയർമാൻ അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, പി. ജീരാജ്, സേവ്യർ മൂലകുന്ന്, മറിയാമ്മ ടീച്ചർ, പി.എം. സലീം, സനോജ് പനക്കൽ, ലാജി തോമസ്, ബിജു മുണ്ടുവേലി, ലൂസി ജോർജ്, ബിനേഷ് ചെറുവള്ളി, ടി.കെ. ബാബുരാജ്, ടി.പി. രവിന്ദ്രൻ പിള്ള, ബിനു കുന്നുംപുറം, സുരജ്ദാസ്, ഷിഹാബുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.