എരുമേലിയിൽ വില്ലേജ് വിഭജനത്തിന് സർക്കാരിൽ ശിപാർശ`
Monday, July 8, 2024 10:32 PM IST
എരുമേലി: ജില്ലയിൽ ജനസംഖ്യകൊണ്ടും വിസ്തൃതികൊണ്ടും ഏറ്റവും വലിയ വില്ലേജായ എരുമേലി തെക്ക് വില്ലേജ് വിഭജിക്കാൻ സർക്കാരിൽ ശിപാർശ. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് റവന്യുമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോട്ടയം ജില്ലാ റവന്യു അസംബ്ലിയിൽ ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉന്നയിച്ചു.

1953ലാണ് എരുമേലി പഞ്ചായത്ത് നിലവിൽ വന്നത്. ഇതു പൂർണമായും ഉൾപ്പെട്ടതാണ് വില്ലേജ്. 55,000 ആണ് ജനസംഖ്യ. 9295.6070 ഹെക്ടറാണ് മൊത്തം വിസ്തൃതി. ഏഴു ബ്ലോക്ക്‌ നമ്പരുകളിലായി 39,172 തണ്ടപ്പേരുകളുണ്ട്. ഇതു കൂടാതെ എയ്ഞ്ചൽവാലിയിൽ പട്ടയം നൽകിയതിനാൽ പുതിയ ബ്ലോക്ക്‌ നിലവിൽ വന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 20,164 സർട്ടിഫിക്കറ്റുകളാണ് നൽകിയത്. 34 പോളിംഗ് ബൂത്തുകളും 23 വാർഡുകളും തെക്ക് വില്ലേജിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ റിക്കവറിയും വനഭൂമിയും ഈ വില്ലേജിലാണ്.

വിഭജനം അനിവാര്യം

വില്ലേജിന്‍റെ കിഴക്കേ അതിരായ പഴയിടത്തുനിന്നു പടിഞ്ഞാറ് അതിരായ മൂലക്കയം വരെ എത്തണമെങ്കിൽ 43 കിലോമീറ്ററാണുള്ളത്. ജോലിഭാരം കൊണ്ട് ജീവനക്കാരും കാലതാമസം മൂലം ജനവും ബുദ്ധിമുട്ടുകയാണെന്നു നാളുകളായി പരാതിയുണ്ട്. മുക്കൂട്ടുതറ, പമ്പാവാലി, ചേനപ്പാടി, പാക്കാനം തുടങ്ങി പഞ്ചായത്തിലെ 23 വാർഡുകൾക്കുമായുള്ള തെക്ക് വില്ലേജ് ഓഫീസിന്‍റെ പരിധി കുറയ്ക്കണമെന്നും മുക്കൂട്ടുതറ ഉൾപ്പെടെ കിഴക്കൻ മേഖലയെ മാറ്റി പുതിയ വില്ലേജ് രൂപീകരിക്കണമെന്നും ആവശ്യം ശക്തമായിരുന്നു. സർക്കാർതലത്തിൽ ഇതിനു പരിഹാരം ആലോചിച്ചതിന്‍റെ ഫലമായാണ് വില്ലേജ് വിഭജിക്കാനും കിഴക്കൻ മേഖലയിൽ പുതിയ വില്ലേജ് രൂപീകരിക്കാനും ശിപാർശയായത്. ഇതിന്‍റെ നടപടികൾ ഇനി വൈകാതെയുണ്ടാകുമെന്ന് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


പുതിയ ഓഫീസ് കേസിൽ

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത്‌ വക വ്യാപാര സമുച്ചയത്തിന്‍റെ രണ്ടാം നിലയിലെ ഇടുങ്ങിയ മുറിയിലാണ് നിലവിൽ വർഷങ്ങളായി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. എരുമേലിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

പൊതുമരാമത്ത് റസ്റ്റ് ഹൗസിനു മുന്നിലാണ് 44 ലക്ഷം രൂപ ചെലവിട്ട് 1,250 ചതുരശ്രഅടിയിൽ പുതിയ വില്ലേജ് ഓഫീസ് നിർമിച്ചിരിക്കുന്നത്. ഈ സ്ഥലം റവന്യുവകുപ്പ് അനധികൃതമായി കൈവശപ്പെടുത്തിയതാണെന്ന് ആരോപിച്ച് എറണാകുളം സ്വദേശി അഭിഭാഷകൻ നൽകിയ കേസിനെത്തുടർന്ന് ഉദ്ഘാടനം റദ്ദാക്കുകയായിരുന്നു. ഹർജി അടിസ്ഥാനരഹിതമാണെന്നു തെളിവുകളും രേഖകളും നൽകി കോടതിയിൽനിന്ന് അനുമതി നേടാനുള്ള നീക്കത്തിലാണ് റവന്യുവകുപ്പ്. ഇതിന്‍റെ ഭാഗമായി സത്യവാങ്മൂലം നൽകിയിരുന്നു.