ഷാപ്പ് തുറക്കാന്‍ നീക്കം; പ്രതിഷേധവുമായി വീണ്ടും ജനങ്ങള്‍
Monday, July 8, 2024 10:49 PM IST
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയില്‍ ഷാപ്പ് തുറക്കാന്‍ നീക്കം നടക്കുന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും പ്രതിഷേധവുമായി ജനങ്ങള്‍ ഒത്തുകൂടി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധത്തെത്തുടര്‍ന്ന് ഷാപ്പ് തുറന്നിരുന്നില്ല.

ഇന്നലെ രാവിലെ പോലീസ് വാഹനം സ്ഥലത്തെത്തിയതാണ് ജനങ്ങള്‍ക്ക് സംശയമുയര്‍ന്നത്. ഇതോടെ ജനങ്ങള്‍ സംഘടിക്കുകയായിരുന്നു. പഞ്ചായത്തംഗം ജോസുകുട്ടി അമ്പലമറ്റത്തിന്‍റെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ സംഘടിച്ചത്. യാതൊരു കാരണവശാലും ജനവാസകേന്ദ്രമായ ഇവിടെ ഷാപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.


പച്ചക്കറി കടയ്ക്കായി എടുത്ത ലൈസന്‍സ് മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച നിയമവശം പരിശോധിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു.