ഇടമറുക് പട്ടികുന്നുപാറ നാട്ടുകൂട്ടം നാടിന് മാതൃകയായി
Monday, July 8, 2024 10:49 PM IST
ഇടമറുക്: പട്ടികുന്നുപാറ നാട്ടുകൂട്ടം നാടിനു മാതൃകയായി. അഞ്ചു വർഷമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഇടമറുക് ഹെൽത്ത് സെന്‍റർ ആശുപത്രി ജംഗ്ഷൻ-പട്ടികുന്നുപാറ റോഡ് പത്തു മണിക്കൂറിൽ പട്ടികുന്നുപാറ നാട്ടുകൂട്ടത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി.

ഈ റോഡിലൂടെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഇതുവഴിയുള്ള യാത്ര അപകടകരവും ദുഷ്കരവുമായതിനെത്തുടർന്ന് നാട്ടുകൂട്ടം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. വീട്ടിലുള്ള പണിയായുധങ്ങളുമായി റോഡിലിറങ്ങിയ ഇവർ കുഴികൾ വൃത്തിയാക്കി 500 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തു.


നാട്ടുകൂട്ടം പ്രസിഡന്‍റ് രഞ്ജിത്ത് ആർ. നായർ, വൈസ് പ്രസിഡന്‍റ് രാമചന്ദ്രൻ കീരിപ്ലാക്കൽ, സെക്രട്ടറി ജോമി ജോസഫ്, ജോയിന്‍റെ സെക്രട്ടറി സി.ജി. രാജേഷ്, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.