ഭണ്ഡാരം കുത്തിപ്പൊളിക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായത് ജയിലില്‍ ‌നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ്
Tuesday, July 9, 2024 1:34 AM IST
പയ്യന്നൂര്‍: മസ്ജിദിലെ ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കാസര്‍ഗോഡ് ബളാല്‍ അത്തിക്കടവിലെ സി. ഹരീഷ്‌കുമാറാണ്(50) പിടിയിലായത്.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെ പയ്യന്നൂരിലാണ് സംഭവം. ഗാന്ധിപാര്‍ക്കിന് സമീപത്തെ ജുമാ മസ്ജിദ് വളപ്പിലാണ് മോഷണശ്രമം നടന്നത്. പിക്കാസും മറ്റുമുപയോഗിച്ച് ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന്‍റെ ശബ്ദം സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കേട്ടത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയെയും അദ്ദേഹം പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഭണ്ഡാരം കുത്തിപ്പൊളിച്ചുകൊണ്ടിരുന്ന മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു.


സംഭവത്തില്‍ ജുമാ മസ്ജിദ് സെക്രട്ടറി നാദിറാ മന്‍സിലിലെ മുഹമ്മദ് ആഷിഖ് നല്‍കിയ പരാതിയില്‍ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ ക്കേസിലെ പ്രതിയാണ് പിടിയിലായത്. കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 11നാണ് ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുമിറങ്ങിയത്. ഭണ്ഡാരം മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ മുമ്പ് ഇയാള്‍ പോലീസിന്‍റെ പിടിയിലായിരുന്നു. പരിയാരം, വിളയാങ്കോട്, പിലാത്തറ എന്നിവിടങ്ങളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍.