പമ്പാവാലി മേഖലയെ ഇനി ബഫർ സോൺ ബാധിക്കില്ല: എംഎൽഎ
Friday, July 5, 2024 10:18 PM IST
എരുമേലി: ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്‍റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതോടെ ബഫർ സോൺ പരിധിയിൽനിന്ന് മേഖല പൂർണമായി ഒഴിവാകും.

1978ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ കടുവാ സങ്കേതത്തിന്‍റെ അതിർത്തികളായി പമ്പാ നദിയും അഴുത നദിയും രേഖപ്പെടുത്തപ്പെടുത്തിയതിനെത്തുടർന്നാണ് പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ടത്. ഈ തെറ്റ് തിരുത്തി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ. ശശീന്ദ്രനും നിവേദനം നൽകിയിരുന്നെന്ന് എംഎൽഎ പറഞ്ഞു.

ഇതേത്തുടർന്നാണ് സംസ്ഥാന വനം വന്യജീവി ബോർഡിന്‍റെ യോഗം ചേർന്നത്. ഈ യോഗത്തിലാണ് പമ്പാവാലി മേഖലയെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചത്. ഈ തീരുമാനത്തിന് നിയമ പ്രാബല്യം കൈവരുന്നതിന് കേന്ദ്ര വനം-വന്യജീവി ബോർഡിന്‍റെ അംഗീകാരം കിട്ടാൻ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തെന്ന് എംഎൽഎ അറിയിച്ചു.