ബര്‍ലിന്‍: ഓസ്ട്രിയയില്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ തിങ്കളാഴ്ച ഓസ്ട്രിയയില്‍ മധ്യപക്ഷ പാര്‍ട്ടികളുടെ ത്രിതല സഖ്യം സര്‍ക്കാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

യാഥാസ്ഥിതിക ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടി (VP), മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (SP), ലിബറല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓസ്ട്രിയയുടെ പുതിയ സര്‍ക്കാര്‍. സഖ്യത്തിലെ ഏറ്റവും ചെറിയ പങ്കാളിയായ നിയോസ് ഞായറാഴ്ച മാത്രമാണ് അന്തിമ അംഗീകാരം നല്‍കിയത്. സഖ്യത്തിന് പാര്‍ലമെന്‍റില്‍ പ്രവര്‍ത്തനക്ഷമമായ ഭൂരിപക്ഷം നല്‍കി.

സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിലെ വിജയികളായ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയെ(FP ) സര്‍ക്കാരില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കിടയില്‍ രാജ്യത്തെ അഞ്ച് മാസത്തെ രാഷ്ട്രീയ അസ്ഥിരതയുടെ അവസാനമാണ് സത്യപ്രതിജ്ഞ നടക്കുന്നത്.


ഇതോടെ ഓസ്ട്രിയയില്‍ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലെ വിജയി, തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി (FP ), ഭരണത്തിലേറാന്‍ ഒരു സഖ്യത്തിനായുള്ള നീണ്ട അന്വേഷണത്തില്‍ പരാജയപ്പെട്ടതിന് തുടര്‍ന്ന് പ്രതിപക്ഷമാവുകയാണ്.

തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടികള്‍ യൂറോപ്പിലുടനീളം ഒരു പുനരുജ്ജീവനം നടത്തിവരികയാണ്. ഇറ്റലി, ഫിന്‍ലാന്‍ഡ്, സ്ളൊവാക്യ, ഹംഗറി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ളിക് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിലവില്‍ ഇക്കൂട്ടരുടെ സര്‍ക്കാരാണുള്ളത്.