നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ യുവാവ് അടിയന്തര ശസ്ത്രക്രിയക്ക് സഹായം തേടുന്നു
Sunday, June 16, 2024 3:43 AM IST
വണ്ടിത്താവളം: നട്ടെല്ലിൽ ക്ഷതം ബാധിച്ച് കിടപ്പിലായ യുവാവ് ഉദാരമതികളുടെ കാരുണ്യത്തിനായി കാതോർക്കുന്നു. വണ്ടിത്താവളം പാറമേട് സതീശൻ (34) ആണ് എഴുന്നേറ്റ് നടക്കാനാവാതെ തളർന്നു കിടക്കുന്നത്. പ്രാഥമികാശ്യത്തിന് ശുചിമുറിയിൽ പോവണമെങ്കിൽ ഭാര്യ പിച്ചകത്തിന്‍റെ സഹായം വേണം.

ആറാം വയസിൽ ബാധിച്ച അസുഖം കാരണം രണ്ടു കണ്ണുകൾക്കും കാഴ്ചനഷ്ടപ്പെട്ടു. സജീവ്, സജ്ഞയ് എന്നീ രണ്ടുമക്കളുമുണ്ട്. കഴിഞ്ഞ 20 വർഷത്തോളമായി സതീഷ് ഭാഗ്യക്കുറി ടിക്കറ്റ് വിറ്റാണ് ഉപജീവനം നടത്തി വന്നത്.

കഴിഞ്ഞ പത്തു മാസത്തോളമായി സ്വകാര്യ ആശുപത്രിയിലും മറ്റും നിരന്തരം ചികിത്സ നടത്തിയെങ്കിലും അസുഖത്തിന് മാറ്റമുണ്ടായില്ല.

അടിയന്തരമായി ഓപ്പറേഷൻ നടത്തണമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചിരിക്കുകയാണ്. ഇത്രയും സംഖ്യ സതീശനും ഭാര്യ പിച്ചകത്തിനും ചിന്തിക്കാൻ പോലും കഴിയില്ല.
ഇപ്പോൾ പിച്ചകം കൂലിപ്പണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് വീട്ടുചിലവുകൾ നടക്കുന്നത്.
മകനായ 12 വയസുകാരൻ സജ്ഞയ്ക്ക് അപസ്മാര രോഗം ബാധിച്ച് ചികിത്സയിലാണ്. ഇതുവരെ സതീശിനു ചികിത്സ നടത്തിയതിൽ സാന്പത്തിക ബാധ്യതയുണ്ട്.
അസുഖം മാറി കിട്ടിയിൽ വീണ്ടും ഭാഗ്യക്കുറി വിൽപ്പന നടത്തി കുടുംബം പോറ്റാമെന്ന പ്രതീക്ഷയിലാണ് സതീശൻ. എന്നാൽ ഓപ്പറേഷനുള്ള രണ്ടുലക്ഷം എങ്ങിനെ സ്വരൂപിക്കുമെന്നറിയാതെ വിലപിക്കുകയാണ് കുടുംബം.
സതീശനെ അടുത്തറിയാവുന്ന സുഹൃത്തുകൾ നൽകിയ സഹായത്തിലാണ് ഇതുവരേയും ചികിത്സ നടന്നത്.
രണ്ടുമക്കളുടെ തുടർപഠനം എങ്ങനെയാവുമെന്ന ആവലാതിയും സതീശിനെ നിരാശപ്പെടുത്തുന്നുണ്ട്. മൊബൈൽ: 8592901538.