വെള്ളച്ചാട്ടത്തിനു താഴെ തോട് കയ്യേറ്റം
Thursday, June 20, 2024 12:23 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കൊന്നയ്ക്കൽകടവിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി പ്രദേശത്തിനു താഴെ കല്ലൻതോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോടു ചേർത്ത് 500 മീറ്ററോളം നീളത്തിൽ കമ്പിവേലി കെട്ടി തോട് കൈയേറിയതിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ 22 ന് ആലത്തൂർ താലൂക്ക് സർവേ ടീം സ്ഥലം സന്ദർശിക്കും.

തോട് പുറമ്പോക്ക് അളന്ന് തിരിച്ച് കൈയേറ്റം കണ്ടെത്തുന്നതിനാണ് നടപടി സ്വീകരിക്കുന്നത്. തോട് കൈയേറ്റത്തിനെതിരെ ജനുവരി 31 ന് നാട്ടുകാർ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയെങ്കിലും അധികൃതർ അനങ്ങിയില്ല.

ഇതേതുടർന്ന് വിവിധ വകുപ്പുകളിലെ ഉന്നത അധികാരികൾക്ക് പരാതി നൽകുകയും പത്രങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തപ്പോഴാണ് വൈകിയാണെങ്കിലും അധികൃതർ സർവേ നടപടികളിലേക്ക് കടന്നിട്ടുള്ളത്.