ഗ്രാമീണ മേഖലയിൽ അന്ധവിശ്വാസം പ്രചരിപ്പിച്ച് തട്ടിപ്പ്
Thursday, June 20, 2024 12:23 AM IST
നെന്മാറ: മാറാരോഗം മന്ത്രവാദം വഴി മാറ്റാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു തട്ടിപ്പ് നടത്തിയതായി പരാതി. നെന്മാറ വക്കാവ് സ്വദേശിനി 50 വയസായ വീട്ടമ്മയുടെ ചെവിയിൽ അണിഞ്ഞിരുന്ന മുക്കാൽ പവൻ വരുന്ന സ്വർണാഭരണമാണ് അന്ധവിശ്വാസം പ്രചരിപ്പിച്ച് തട്ടിയത്.

സമാന രീതിയിൽ വക്കാവിൽ തന്നെ രണ്ട് വീടുകളിൽ കൂടി മറ്റൊരു രീതിയിൽ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഭിക്ഷക്കാരുടെ വേഷത്തിൽ വീട്ടിൽ എത്തിയ രണ്ടു സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടമ്മയുടെ രോഗവിവരം അന്വേഷിക്കുകയും ദീർഘകാലമായി അനുഭവിക്കുന്ന മാറാരോഗം മന്ത്രവാദം വഴി രോഗശമനം നടത്തുന്ന വ്യക്തിയെ എത്തിച്ചു തരാമെന്നും പറഞ്ഞ് ഇവർ മടങ്ങി. പിന്നാലെ മന്ത്രവാദിയെന്ന പേരിൽ എത്തിയ തട്ടിപ്പു വീരൻ ചെറുനാരങ്ങയിൽ സ്വർണാഭരണം പൂഴ്ത്തി വെക്കുന്നതായി കാണിക്കുകയും. 21 ദിവസം കഴിഞ്ഞു മാത്രം തുറന്നാൽ മതിയെന്ന് നിർദേശിച്ചു.

ഒരു ചെവിയിലെ കമ്മൽ കൊടുത്തപ്പോൾ പോരെന്നും കൂടുതൽ ഫലം കിട്ടാൻ രണ്ടു കമ്മലും വേണമെന്നും പറഞ്ഞത്രെ. പിന്നീട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും വീട്ടമ്മ അടുക്കളയിലേക്കു പോയ നേരം മറ്റൊരു ചെറുനാരങ്ങ നൽകി തട്ടിപ്പുകാരൻ മടങ്ങുകയുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കുടുംബക്കാരുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ സംശയം തോന്നിയതോടെ നാരങ്ങ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് വീട്ടുകാർ നെന്മാറ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ തട്ടിപ്പ് പുറത്തിറഞ്ഞതോടെയാണ് പ്രദേശത്തെ മറ്റു രണ്ടു വീടുകളിലും ദോഷം മാറ്റാൻ മന്ത്രവാദം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അഡ്വാൻസായി 1000 രൂപ വീതം വാങ്ങിയ വിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം വരുമ്പോൾ 10,000 രൂപ കൂടി കരുതാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാരൻ പോകുകയായിരുന്നു. നെന്മാറ ടൗണിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള ഗ്രാമീണ മേഖലയായ വക്കാവിൽ നടന്ന തട്ടിപ്പിനെ കുറിച്ച് പോലീസ് പ്രദേശത്തെ സിസി ടിവികൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. എങ്കിലും ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്ന് നെന്മാറ പോലീസ് പറഞ്ഞു.

സമാനരീതിയിൽ കൂടുതൽ മേഖലയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നുള്ള കാര്യവും വ്യക്തമല്ല. വ്യക്തികേന്ദ്രീകൃതമല്ലാതെ സംഘടിതമായ തട്ടിപ്പുകാരാണ് മുൻകൂട്ടി വീടുകളിൽ എത്തി സൗഹൃദം നടിച്ച് വീട്ടുകാരുടെ വിവരങ്ങൾ അന്വേഷിച്ച് തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവർക്ക് വിവരങ്ങൾ നൽകുന്നതെന്ന് പോലീസ് പറഞ്ഞു.