കണ്ണമ്പ്രയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Thursday, June 13, 2024 1:14 AM IST
വടക്കഞ്ചേരി: ഇന്നലെ രാവിലെ കണ്ണമ്പ്രയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രാവിലെ എട്ടരയോടെയുണ്ടായ കാറ്റിൽ നിരവധി വീടുകളും വൈദ്യുതി തൂണുകളും മരംവീണ് തകർന്നു.

കണ്ണമ്പ്ര മേലേചൂർകുന്ന്, കല്ലേരി,ചൂർക്കുന്ന്, ആറിങ്കൽപ്പാടം, മാങ്ങോട്, കുന്നംപുള്ളി, കുണ്ടൻചിറ, കൈവളാംകാട് എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റടിച്ചത്.

മേലേചൂർകുന്ന് സന്തോഷ്കുമാർ, ആറുമുഖൻ, മനോജ്, ബിന്ദുബേബി, പ്രസന്ന, സുരേഷ്, കുണ്ടൻചിറ അമ്മു, കല്ലേരി ചന്ദ്രിക എന്നിവരുടെ വീടുകളാണ് മരം വീണ് ഭാഗികമായി തകർന്നത്. ചൂർകുന്ന് സബ് സെന്‍ററിനു മുകളിലും മരം വീണു.
വൈദ്യുതി ലൈനിൽ മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി.