ബസ് ഗതാഗത സൗകര്യമില്ല; വിദ്യാർഥികൾ നടന്നു മടുത്തു
Thursday, June 13, 2024 1:14 AM IST
കൊല്ലങ്കോട്: ഊട്ടറ- തണ്ണീർപ്പന്തൽ റൂട്ടിൽ ആവശ്യത്തിനു ബസ് സർവീസില്ലാതെ വിദ്യാർഥികളും മറ്റു യാത്രക്കാരും യാത്രാ ദുരിത്തിൽ.

പട്ടഞ്ചേരി, വണ്ടിത്താവളം സ്കൂളുകളിൽ പഠിക്കാൻ ഈ ഭാഗത്തുമുള്ള നിരവധി വിദ്യാർഥികൾ ബസ് സർവീസ് ഇല്ലാത്തതിനാൽ മൂന്നും നാലും കിലോമീറ്റർ നടന്ന് സ്ക്കൂളിൽ പോവുകയും വീട്ടിൽ തിരിച്ചെത്തുന്നതും ഏറെ ക്ലേശകരമാണ്.

നാലു ബസുകൾ സർവീസ് നടത്തിയിരുന്ന ഈറൂട്ടിൽ ഇപ്പോൾ ഒരു സ്വകാര്യ ബസ് മാത്രമാണ് രണ്ടു വീതം ട്രിപ്പുകൾ സർവീസ് നടത്തിവരുന്നത്.

ഈ രണ്ടു ട്രിപ്പുകളും വിദ്യാർഥികൾ സഞ്ചരിക്കാൻ കഴിയുന്ന സമയത്തല്ല സർവീസ് നടത്തുന്നത്. കാലത്ത് 7.30നും വൈകുന്നേരം 5.30നുമാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്നത്.
റോഡിന്‍റെ തകർച്ച കാരണം യന്ത്രതകരാറുണ്ടാവുന്നതായി സൂചിപ്പിച്ച് മൂന്ന് ബസുകൾ ഒന്നിനു പുറകെ ഒന്നായി നിർത്തി.

ഒന്നര വർഷം മുൻപ് തണ്ണീർപ്പന്തൽ കൂത്തമ്പാക്കം റോഡ് നവീകരിച്ച് സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ നിർത്തലാക്കിയ മൂന്ന് ബസുകളം വേറെ റൂട്ടുകളിൽ ഓടിക്കൊങ്ങിരിക്കുകയാണ്. നിർത്തലാക്കിയ മൂന്നു ബസുകൾക്കും ബദൽ ഓടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ മുറവിളി ഒരു വർഷം പിന്നിട്ടു.

പ്രദേശത്ത് താമസക്കാർ കൂടുതലും കൃഷിതൊഴിലാളി കുടുംബങ്ങളാണ്. ഇക്കാരണത്താൽ നാമമാത്രമായുള്ളവർക്കാണ് ഇരുചക്ര വാഹനമുള്ളത്.

മറ്റു കുട്ടികൾ സ്കൂൾ ബാഗും ചുമന്ന് സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമെത്തുന്നത് ഏറെ ശ്രമകരമാണ്.

കൊല്ലങ്കോട്, വണ്ടിത്താവളം ബസ് സ്റ്റാൻഡുകളിൽ ഏറെനേരം വിശ്രമത്തിനു നിർത്തിയിടുന്ന ബസുകൾ വിദ്യാർഥികൾ യാത്രക്ക് സൗകര്യപ്പെടും വിധം കൂത്തമ്പാക്കം റൂട്ടിൽ ബസ് സർവീസ് നടത്തണമെന്നതാണ് ജനകീയാവശ്യം.