തൃത്താല മണ്ഡലത്തിൽ നൂറ് പച്ചത്തുരുത്തുകൾ ലക്ഷ്യമെന്നു മന്ത്രി എം.ബി. രാജേഷ്
Tuesday, June 11, 2024 1:48 AM IST
ഷൊർണൂർ:തൃത്താല മണ്ഡലത്തിൽ നൂറ് പച്ചത്തുരുത്തുകൾ നിർമിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പരമാവധി കാവുകൾ ഇതിന്നായി ഏറ്റെടുത്ത് സംരക്ഷിക്കും.

സംസ്ഥാനത്ത് ഭൂഗർഭജലം വളരെ കുറവുളള സ്ഥലങ്ങളിലൊന്നാണ് തൃത്താല. ഇതിനുളള പരിഹാരം ഒരു ദിവസം കൊണ്ട് നടത്താനാവില്ല.

സ്ഥുസ്ഥിര തൃത്താല പദ്ധതി ഇതിനുളള പരിഹാരം കൂടിയാണ്. എല്ലാ വാർഡുകളിലും ഒരു കുളം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 2021 മുതലാണ് സുസ്ഥിര തൃത്താല പദ്ധതി തുടങ്ങിയത്. വലിയ മുന്നൊരുക്കം നടത്തിയാണ് പദ്ധതി പ്രായോഗിക തലത്തിലേക്ക് എത്തിച്ചത്.

മണ്ണ്, ജലം, ജലസോത്രസുകളുടെ സംരക്ഷണമാണ് ലക്ഷ്യമെന്നും മന്ത്രി ഓർമ്മപ്പെടുത്തി. മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല.

പദ്ധതിയിൽ ഉൾപ്പെടുന്ന പത്തിന കർമ്മ പരിപാടിയുടെ ഭാഗമായി പച്ചത്തുരുത്തുകളുടെ വ്യാപനവും കാവുകളുടെ സംരക്ഷണവും തൃത്താല പഞ്ചായത്തിലെ കണ്ണന്നൂർ കണിശാഖ മനയിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.വി.പി റജീന, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ജയ, വൈസ് പ്രസിഡന്‍റ് കെ.പി. ശ്രീനിവാസൻ, സോഷ്യൽ ഫോറസ്ട്രി പ്രതിനിധി സിബിൻ, ബിപിഒ കെ. ജയചന്ദ്രൻ പ്രസംഗിച്ചു.

ജൈവ വൈവിധ്യ വികസനത്തിനും കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിനും മണ്ണ് ജലംപരിസ്ഥിതി സംരക്ഷണങ്ങൾ ലക്ഷ്യം വച്ച് കേരളത്തിൽ ഹരിതകേരള മിഷൻ വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടു കൂടി പച്ചത്തുരുത്തുകൾ എന്ന പേരിൽ ഫല വൃക്ഷത്തൈകളും മറ്റു തദ്ദേശീയ സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചു സംരക്ഷിക്കുന്ന പ്രവർത്തനമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യപ്പെടുന്നത്.