കൊഴിഞ്ഞാന്പാറയിൽ മാലിന്യനീക്കം പാതിവഴിയിൽ: പകർച്ചവ്യാധിഭീതിയിൽ പ്രദേശവാസികൾ
Tuesday, June 11, 2024 1:48 AM IST
കൊഴിഞ്ഞാമ്പാറ: അത്തിക്കോട് - മേനോൻപാറ പുഴപ്പാലം റോഡിൽ മാലിന്യം തള്ളിയത് നീക്കം ചെയ്യണമെന്നാവശ്യം ശക്തം.

മഴചാറിയ തോടെ മാലിന്യം ചീഞ്ഞ് കൊതുകുശല്യം വർധിച്ചിരിക്കുകയാണ്.
മാലിന്യകൂമ്പാരത്തിനു സമീപവിടുകളിൽ വർധിച്ചിരുന്ന കൊതുകുശല്യം ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ വീട്ടുകാരുടെ ഉറക്കം കെടുത്തുന്നുമുണ്ട്. താലൂക്കിൽ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കാലവർഷമാരംഭിക്കുന്നതിന് മുന്നോടിയായി മാലിന്യ ശുചീകരണം ആരംഭിച്ചിരുന്നു.

എന്നാൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ മാലിന്യനീക്കം കടലാസിലൊതുങ്ങിയിരിക്കുകയാണ്.

ആശുപത്രികളിൽ ഇപ്പോൾ തന്നെ പനി മറ്റും മഴക്കാല രോഗ ചികിത്സക്കായി കൂടുതൽ പേർ എത്തുന്നുണ്ട്.

ജില്ലയിൽ മഞ്ഞപ്പിത്ത രോഗം കൂടിവരുന്നതിനാൽ ശുചീകരണ പ്രവർത്തനവും മുൻകരുതൽ നടപടികൾ ഉണ്ടാവണമെന്ന ആരോഗ്യ വകുപ്പ് ജില്ലാ മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

രാത്രിയിൽ പന്നി മറ്റും വിഷപ്പാമ്പുകളും മാലിന്യം ഭക്ഷിക്കാനെത്തുന്നതും ഭീതിജനകമാവുന്നുണ്ട്. മുൻപ് വയലുകളിൽ കാർഷിക വിളകൾ സർവനാശം വരുത്തിയ പന്നികൾ ഇപ്പോൾ പ്രധാന പാതകളിലെത്തിയാത്രക്കാരുടെ ജീവന് ഭീഷണിയായിരി ക്കുകയാണ്.

താലുക്കിൽ പത്തിലധികം പേർ പന്നിയിടിച്ച് ബൈക്ക് മറഞ്ഞ് മരണപ്പെട്ട സംഭവം നടന്നിട്ടുണ്ട്.